ന്യൂദല്‍ഹി : കള്ളപ്പണത്തെ തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതികള്‍ പിന്‍വലിച്ചിട്ടില്ലെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് സഹമന്ത്രി ജയന്ത് സിന്‍ഹ. ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് എഴുതി നല്കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
1991നുശേഷം ഫോറിന് എക്സ്ചേഞ്ച് സ്കീം, ഇന്ത്യ ഡവലപ്മെന്റ് ബോണ്ട് സ്കീം എന്നിവ മുഖാന്തിരം 6400 കോടി രൂപ ശേഖരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു സാധിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കള്ളപ്പണം ഒഴുകുന്നതെന്ന് സാമ്പത്തിക വിദഗ്ധരും സാമൂഹ്യ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നുണ്ട്.
കള്ളപ്പണം തടയുന്നതിനായി പ്രത്യേക നിയമം കൊണ്ടുവരേണ്ടതുണ്ടെന്ന് ബജറ്റ് അവതരണവേളയില്‍ കേന്ദ്രധനംമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: