തിരുവനന്തപുരം: പിഎസ്സിക്ക് ധനവകുപ്പ് ഏര്‍പ്പെടുത്തിയ സാമ്പത്തികനിയന്ത്രണത്തെത്തുടര്ന്നുണ്ടായ പ്രതിസന്ധി ഇന്ന് ചേരുന്ന കമ്മീഷന് വീണ്ടും ചര്‍ച്ച ചെയ്യും. വിഷയത്തില്‍ ധനമന്ത്രി കെ.എം. മാണിയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ലോപ്പസ് മാത്യു അധ്യക്ഷനായ മൂന്നംഗ ഉപസമിതി കമ്മീഷനില്‍ വിശദീകരിക്കും.
പിഎസ്സിക്കുമേല്‍ ധനവകുപ്പ് യാതൊരു സാമ്പത്തികനിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് ഉപസമിതി അംഗങ്ങളെ ധനമന്ത്രി അറിയിച്ചത്. ഈ സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ ബില്ലുകള്‍ മാറുന്നതിനായി ട്രഷറിയെ സമീപിക്കാനാണ് പിഎസ്സിയുടെ തീരുമാനം. ട്രഷറിയില്‍ ശമ്പളവിതരണത്തിനുശേഷം ചൊവ്വാഴ്ച മുതല്‍ മറ്റു ബില്ലുകള്‍ സമര്‍പ്പിക്കും.
ഇന്റര്‍വ്യൂ നടത്താനെത്തിയ വിഷയവിദഗ്ധര്ക്കും ഇന്‍വിജിലേറ്റര്‍മാര്‍ക്കും നല്‍കേണ്ട യാത്രാബത്തയും അലവന്‍സും സംബന്ധിച്ച ബില്ലുകളാണ് കൂടുതലായും മാറാതെ കിടക്കുന്നത്. പിഎസ്സിയുടെ പരീക്ഷാ ചെലവിനുള്ള ഹെഡില്‍ ഇനി 1.97 കോടി രൂപ മാത്രമാണു ബാക്കിയുള്ളത്.
പരീക്ഷാ നടത്തിപ്പിനായി 9.25 കോടി രൂപ കൂടി കമ്മീഷന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ തുക സര്‍ക്കാര്‍ അനുവദിക്കുമെന്നാണ് കമ്മീഷന്റെ പ്രതീക്ഷ. പിഎസ്സി സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് ഉപസമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ ധനമന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചെലവുചുരുക്കലിനെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും 17 ന് ചേരുന്ന യോഗം വിശദമായി ചര്‍ച്ചചെയ്യും. ഒഴിവാക്കാന്‍ സാധിക്കുന്ന അനാവശ്യചെലവുകള്‍ പിഎസ്സി ഉപസമിതി തന്നെ കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ, കേരളത്തിലെ പിഎസ്സിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി നാല് സംസ്ഥാനങ്ങളില്‍നിന്നുള്ള ചെയര്മാന്മാര് ഇന്നലെ തിരുവനന്തപുരത്തെത്തി.
പശ്ചിമബംഗാള്‍, ഗോവ, തെലുങ്കാന, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് രണ്ടുദിവസം കേരളത്തില്‍ സന്ദര്‍ശനം നടത്തുക. പിഎസ്സിയുടെ ഓണ്‍ലൈന്‍ പരീക്ഷാസംവിധാനം, ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം, കമ്പ്യൂട്ടര്‍ സജ്ജീകരണങ്ങള്‍, പിഎസ്സിയുടെ ചട്ടങ്ങളും നിയമാവലിയും തുടങ്ങിയവയെക്കുറിച്ച് സംഘം പഠനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: