ബംഗളൂരു: രാഷ്ട്രീയ സ്വയം സേവക സംഘം മുതിര്‍ന്ന പ്രചാരകന് ആയിരുന്ന എന്‍. കൃഷ്ണപ്പജി(83) അന്തരിച്ചു. രാവിലെ 10.55 ഓടെ ബംഗളൂരുവിലെ പ്രാന്ത കാര്യാലയമായ കേശവകൃപയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം.
1954 മുതല്‍ ആര്‍എസ്എസ് പ്രചാരക് ആയിരുന്നു കൃഷ്ണപ്പജി. നാല് മണി വരെ കേശവകൃപയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കുന്ന മൃതദേഹം പിന്നീട് അദ്ദേഹത്തിന്റെ അഭിലാഷമനുസരിച്ച് ബാംഗളൂരിലെ കിംസ് മെഡിക്കല്‍ കോളജിന് വിട്ടു നല്‍കും.
നരസിംഹയ്യയുടെയും സാവിത്രാമ്മയുടെയും മകനായി 1932 ല്‍ മൈസൂരിലാണ് കൃഷ്ണപ്പ ജനിച്ചത്. കോളജ് വിദ്യാഭ്യാസ കാലഘട്ടം മുതല്‍ ആര്‍എസ്എസ് ആദര്‍ശം പിന്തുടര്ന്ന് സ്വയം സേവകനായ കൃഷ്ണപ്പ സംസ്കൃതത്തില്‍ ബിരുദം നേടിയ ശേഷം സംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി.
ചാമരാജ നഗര്‍ താലൂക്ക് പ്രചാരക് ആയി സേവനം തുടങ്ങിയ അദ്ദേഹം പിന്നീട് ഷിവമോഗ, മാംഗളൂര്, ബാംഗളൂരു റൂറല്‍ സംഘജില്ലകളുടെ പ്രചാരകായും പ്രവര്‍ത്തിച്ചു.
മാംഗളൂര് വിഭാഗ് പ്രചാരക് ആയിരിക്കെ 1975 ല്‍ അടിയന്തരാവസ്ഥയ്ക്കെതിരേ പ്രതിഷേധം നയിച്ചു. അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങള്ക്കെതിരേ ഭാരതം കണ്ടതില്‍ വെച്ചേറ്റവും ശക്തമായ പ്രതിഷേധങ്ങളില്‍ ഒന്നായിരുന്നു കൃഷ്ണപ്പജിയുടെ നേതൃത്വത്തില്‍ നടന്നത്. മാംഗളൂര് ജയിലില്‍ ജയില്‍വാസവും അനുഭവിക്കേണ്ടി വന്നു.
78 ല്‍ പ്രാന്ത ബൗദ്ധിക് പ്രമുഖ് ആയ കൃഷ്ണപ്പജി 1980 ല്‍ കര്‍ണാടകയുടെ പ്രാന്ത പ്രചാരക് ആയി. 1989 ല്‍ കര്‍ണാടകയും കേരളവും തമിഴ്നാടും ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെ പ്രചാരകനായും സേവനമനുഷ്ഠിച്ചു. ബെംഗളൂരു കേന്ദ്രമാക്കി ആയിരുന്നു ഈ സമയം കൃഷ്ണപ്പാജിയുടെ പ്രവര്‍ത്തനം. 2004 മുതല്‍ അഖില ഭാരതീയ കാര്യകാരിണി സദസ്യ ആയിരുന്നു.
ധാര്‍മിക മൂല്യങ്ങളെക്കുറിച്ച് ഹിന്ദു കുടുംബങ്ങളെ ബോധവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ട കുടുംബ പ്രബോധന്‍ കൃഷ്ണപ്പാജിയുടെ ആശയമായിരുന്നു. വേദ വിജ്ഞാന് ഗുരുകുലം, പ്രബോധിനി ഗുരുകുലം, മൈത്രേയി ഗുരുകുലം തുടങ്ങി ഹൈന്ദവ ധാര്‍മികതയും മൂല്യങ്ങളും പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ട നിരവധി പ്രവര്‍ത്തന പദ്ധതികളുടെ അണിയറയിലും കൃഷ്ണപ്പജി സജീവമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: