തൃശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിലെ മുഖ്യപ്രതി ഷമീറും ഐ ഗ്രൂപ്പ് നേതാവ് ഗോപപ്രതാപനും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്ത്. ഹനീഫയുടെ വധത്തിനു പിന്നില്‍ ഗോപപ്രതാപനാണന്ന് ആരോപണം ഉയര്‍ന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഗോപപ്രതാപനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു.
അതേസമയം, കോണ്‍ഗ്രസ് പ്രവര്ത്തകന് കുത്തേറ്റു മരിച്ച സംഭവത്തില്‍ തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ രൂക്ഷമാകുകയാണ്. ഗോപപ്രതാപനെതിരായ കെപിസിസിയുടെ നടപടികള്‍ ഏകപക്ഷീയമാണെന്നും ഐ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു.
ചാവക്കാട് ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ഇന്നു വൈകിട്ട് നടത്താനിരുന്ന പ്രതിഷേധ പ്രകടനം മാറ്റിവച്ചിട്ടുണ്ട്. മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ ഇടപെടലിനെ തുടര്‍ന്നാണിത്. കെപിസിസി ഇടപെട്ടതിനെ തുടര്‍ന്നാണ് മന്ത്രി ഐ ഗ്രൂപ്പ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: