കൊച്ചി: ആലുവ അദ്വൈതാശ്രമത്തിന്റെ ശതാബ്ദിയാഘോഷസമാപനം 17 ന് കേന്ദ്ര അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യുമെന്ന് സ്വാമിമാരായ ശിവസ്വരുപാനന്ദ, ശാരദാനന്ദ, എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചടങ്ങില്‍ മുഖ്യ അതിഥിയായിരിക്കും. ശിവഗിരിമഠം പ്രസിഡണ്ട് പ്രകാശാനന്ദസ്വാമികള്‍ അധ്യക്ഷത വഹിക്കും. ഗോഗുലം ഗോപാലന് ഗുരുമണ്ഡപ സമര്‍പ്പണം നിര്‍വ്വഹിക്കും.
ലോകത്തിലെ ഏറ്റവും വലിയ ഗുരുമണ്ഡപത്തില്‍ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാകര്‍മ്മം ആഗസ്റ്റ് 17 ന് പ്രകാശാനന്ദസ്വാമികള്‍ നിര്‍വ്വഹിക്കും. ഗുരുധ്യാന മന്ദിരം നിര്‍മ്മിച്ച് നല്‍കുന്നത് ഗോകുലം ഗോപാലനാണ്. 15,16,17 തീയതികളില്‍ ഗുരുദേവ ദര്‍ശനത്തിന്റെ സമകാലീന ജീവിത സാധ്യതകള്‍ വിശദീകരിക്കുന്ന സമ്മേളനങ്ങളും പ്രഭാഷണങ്ങളും അദ്വൈതാശ്രമത്തില്‍ നടക്കും. 15ന് രാവിലെ 11നു ഉദ്ഘാടന സമ്മേളനം മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30നു ആരംഭിക്കുന്ന സമ്മേളനം മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്യും. 16നു ഗുരുദേവചിന്തകള്‍ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സമ്മേളനം മുന്‍ മന്ത്രി ഡോ.തോമസ് ഐസ്ക്കും ഉച്ചയ്ക്ക് 2നു മാധ്യമ സെമിനാര്‍ മന്ത്രി അടൂര്‍ പ്രകാശും ഉദ്ഘാടനം ചെയ്യും.
ഗുരുധ്യാന മന്ദിരത്തില്‍ പ്രതിഷ്ഠിക്കാനുള്ള പഞ്ചലോഹ വിഗ്രഹം 11 ന് രാവിലെ 8 മണിക്ക് ശിവഗിരിമഠത്തില്‍ നിന്ന് പ്രയാണമാരംഭിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ സഞ്ചരിച്ച് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 13 ന് രാത്രി ആലുവ അദ്വൈതാശ്രമത്തില്‍ എത്തിചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: