കാസര്‍കോട്: കന്നഡ മഹാകവിയും സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവര്‍ത്തകനുമായിരുന്ന കയ്യാര്‍ കിഞ്ഞണ്ണറൈ ഓര്‍മ്മയായി. കഴിഞ്ഞ ദിവസം വിടവാങ്ങിയ കവിയുടെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ ബദിയടുക്ക പെരഡാലയിലെ തറവാട്ട് വീട്ടുവളപ്പില്‍ സംസ്കരിച്ചു.
കേരള, കര്‍ണ്ണാടക മന്ത്രിമാരും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരുമുള്‍പ്പെടെ ആയിരങ്ങള്‍ മഹാകവിക്ക് അന്ത്യോപചാരം അര്‍പ്പിക്കാനായി കവിതാ കുടീരത്തിലേക്ക് ഒഴുകിയെത്തി. സ്കൂള്‍ കുട്ടികളടക്കം നിരവധിപേര്‍ കവിയുടെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. മന്ത്രി കെ.സി. ജോസഫ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി റീത്ത് സമര്‍പ്പിച്ചു.
സംസ്കാരചടങ്ങുകളില്‍ കര്‍ണാടക മന്ത്രിമാരായ ഉമാശ്രീ, യു.ടി. ഖാദര്‍, രമാനാഥ റൈ, വിനയകുമാര്‍ സൊര്‍ക്കെ, അഭയചന്ദ്ര ജൈന്‍, മുന്‍ മന്ത്രി ജനാര്‍ദ്ധന പൂജാരി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരന്, കെ. കുഞ്ഞിരാമന്, ബിജെപി ദേശീയ സമിതിയംഗം എം സഞ്ജീവ ഷെട്ടി, ജില്ലാ പ്രസിഡണ്ട് പി. സുരേഷ് കുമാര്‍ ഷെട്ടി, സംസ്ഥാന സമിതിയംഗം പി.രമേശ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ഭരണകൂടത്തിന് വേണ്ടി എ.ഡി.എം. എച്ച്. ദിനേശ് റീത്ത് സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: