ന്യൂദല്‍ഹി: ചരക്കു സേവന നികുതി ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഏറെ പ്രയോജനപ്രദമായിരിക്കുമെന്ന് ധനമന്ത്രി കെ.എം. മാണി പറഞ്ഞു. സേവനങ്ങളിന് മേലുള്ള നികുതിയും സംസ്ഥാനത്തിന് ഗുണകരമാവും. രാജ്യം മുഴുവന്‍ ഒരു രീതിയിലുള്ള നികുതിയെന്ന വിപ്ലകരമായ മാറ്റമാണ് ജിഎസ്ടി യിലൂടെ സാധ്യമാവുന്നതെന്നും മന്ത്രി പറഞ്ഞു.
ചരക്കു സേവന നികുതിയുടെ വിവിധ വശങ്ങളെ കുറിച്ച് കേരളത്തിലെ എംപിമാര്‍ക്കായി കേരള ഹൗസില്‍ നടന്ന ശില്പശാലയില് അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കെ. എം. മാണി. ഉല്പാദക സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം അഞ്ച് ഘട്ടങ്ങളിലായി നല്‍കാനാണ് പദ്ധതി. പെട്രോള്‍, ഡീസല്‍ ആല്‍ക്കഹോള്‍ എന്നിവ ജിഎസ്ടിയുടെ പരിധിക്ക് പുറത്തായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. രാജ്യം മുഴുവന്‍ ഒറ്റവിപണിയായി മാറുന്ന ജിഎസ്ടിയുടെ നല്ല വശങ്ങളും അദ്ദേഹം വ്യക്തമാക്കി.
ചരക്കു സേവന നികുതി നടപ്പാക്കുമ്പോള്‍ കേരളത്തിന് ലഭിക്കുന്ന നേട്ടങ്ങളും കോട്ടങ്ങളും ചര്‍ച്ച ചെയ്ത ശില്പശാലയില് തിരുവനന്തപ ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ ആന്‍ഡ് ടാക്സേഷനിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എന്‍. രാമലിംഗം ജിഎസ്ടിയെ കുറിച്ച് ശില്പശാലയില് ക്ലാസുകളെടുത്തു. എംപി മാരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും അദ്ദേഹം നല്കി.
രാജ്യസഭ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്, എം.പി മാരായ പ്രൊഫ .റിച്ചാര്‍ഡ് ഹെ, പ്രൊഫ. കെ.വി. തോമസ്, കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, ജോസ്.കെ. മാണി, ഇ.ടി. മുഹമ്മദ് ബഷീര്‍, ജോയ് അബ്രഹാം, എം.ഐ. ഷാനവാസ്, മുല്ലപ്പള്ളി രാമചന്ദ്രന്, എന്‍.കെ. പ്രേമചന്ദ്രന്, തുടങ്ങിയവര്‍ പങ്കെടുത്തു.
ഗിഫ്റ്റ് ഡയറക്ടറും ടാക്സസ് വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ. ഡബ്ല്യു.ആര്. റെഡ്ഡി, എംപവേര്‍ഡ് കമ്മിറ്റി മെമ്പര്‍ സെക്രട്ടറി സതീഷ് ചന്ദ്ര എന്നിവരും ജിഎസ്ടി യെ കുറിച്ച് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: