തിരുവനന്തപുരം: മലയാള സിനിമയുടെ സൗന്ദര്യം നഷ്ടമാകുന്നുവെന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്മാന് ജോണ്‍പോള്‍. അവാര്‍ഡ് നിര്‍ണയത്തിനെത്തിയ എഴുപത് സിനിമകളില്‍ എഴുപത്തിഅഞ്ച് ശതമാനവും നിലാവാരമില്ലാത്തതായിരുന്നു. മുഖ്യധാരാ, ഇതരധാരാ എന്ന പരിഗണനയൊന്നും അവാര്‍ഡ് നിര്‍ണയത്തില്‍ സ്വാധീനം ചെലുത്തിയിട്ടില്ല. എല്ലാ അംഗങ്ങളും ഒരുമിച്ചിരുന്ന് കണ്ടാണ് സിനിമകള്‍ വിലയിരുത്തിയത്. ഏതെങ്കിലും ജൂറി അംഗത്തിന് എത്താന്‍ സാധിക്കാതിരുന്ന സമയങ്ങളില്‍ വീണ്ടും ഒരുമിച്ചിരുന്ന് സിനിമ കാണുകയായിരുന്നു.
അവാര്‍ഡ് നിര്‍ണയം അബ്ദുള്‍കലാമിന്റെ ആത്മാവിനു സമര്‍പ്പിക്കുകയാണ്. ഇത്രയധികം സിനിമകള്‍ ചുരുങ്ങിയ സമയം കൊണ്ട് കണ്ട് വിധിനിര്‍ണയിക്കുക എന്നത് ദുഷ്കരമാണ്. സിനിമയുടെ എല്ലാ വശങ്ങളും കാണുന്നവരാണ് സംവിധായകര്‍. സംവിധായകന് കാണാത്തതൊന്നും സിനിമയില്‍ ഉണ്ടാകില്ല. അത്തരത്തില്‍ മൂന്ന് സിനിമാസംവിധായകര്‍ ജൂറിയിലുണ്ടായിരുന്നെന്നും ജോണ്‍പോള്‍ പറഞ്ഞു.
ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിന് സിനിമകളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ പ്രാഥമിക സ്ഥിരംജൂറി സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി. എല്ലാ മാസവും ഇറങ്ങുന്ന സിനിമകള്‍ സ്ഥിരംജൂറി വിലയിരുത്തും. പ്രിലിമിനറിയില്‍ തിരഞ്ഞെടുക്കുന്ന ചിത്രങ്ങളായിരിക്കും ഇനി മുതല്‍ സംസ്ഥാന അവാര്‍ഡ് നിര്‍ണയത്തിന് ജൂറി വിലയിരുത്തുന്നത്. അവാര്‍ഡ് നിര്‍ണയത്തിന് സിനിമകളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ വിധി നിര്‍ണയത്തിന് സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു. 45-ാമത് ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ ജൂറികമ്മറ്റി നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. കെഎസ്എഫ്ഡിസിയില്‍ നിര്‍മിക്കുന്ന സിനികളുടെ നിലവാരം നോക്കി സബ്സിഡി കൂടുതല്‍ അനുവദിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ചിത്ര സംയോജകനായി ലിജോ പോള്‍ (ഓം ശാന്തി ഓശാന) തിരഞ്ഞെടുക്കപ്പെട്ടു. കലാസംവിധായകന്‍- ഇന്ദുലാല്‍ കാവീട് (ഞാന്‍ നിന്നോടുകൂടെയുണ്ട്), ലൈവ് സൗണ്ട്-സന്ദീപ് കുറിശേരി, ജിജിമോന് ജോസഫ് (ഒരാള്‍പൊക്കം), ശബ്ദമിശ്രണം-ഹരികുമാര്‍, ശബ്ദഡിസൈന്‍-തപസ്നായക്(ഇയ്യോബിന്റെ പുസ്തകം), പ്രോസസിങ് ലാബ്/കളറിസ്റ്റ്-രംഗനാഥന് പ്രിസം ആന്റ് പിക്സല്‍സ്, മേക്കപ്പ്മാന്-മനോജ് അങ്കമാലി(ഇയ്യോബിന്റെ പുസ്തകം), വസ്ത്രാലങ്കാരം-സമീറ സനീഷ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്-ഹരിശാന്ത്, വിമ്മി മറിയം ജോര്‍ജ്, നൃത്തസംവിധായകന്‍-സജ്ന നജാം(വിക്രമാദിത്യന്), കുട്ടികളുടെ ചിത്രം-അങ്കുരം, പ്രത്യേക ജൂറി അവാര്‍ഡ്-പ്രതാപ് പോത്തന്, ജൂറി പരാമര്‍ശം-എം.ജി. സ്വരസാഗര്‍ (മണല്‍ചിത്രങ്ങള്‍), നിര്‍മാണം-ഡോ ജോര്‍ജ് മാത്യു (അപ്പോത്തിക്കിരി), നിര്‍മാണം-എയുപിഎസ് ചെമ്പ്രാശേരി (ല സാ ഗു), സംഗീതം-യക്സാന്‍ ഗ്യാരി പെരേര, നേഹ എസ്. നായര്‍ (ഇയ്യോബിന്റെ പുസ്തകം), അഭിനയം- ഇന്ദ്രന്‍സ് (അപ്പോത്തിക്കിരി). സനിമാഗ്രന്ഥം- അതിജീവനത്തിന്റെ ചലച്ചിത്രഭാഷ്യങ്ങള്‍ (ഗ്രന്ഥകര്‍ത്താവ്-വി.കെ. ജോസഫ്), സിനിമാലേഖനം-ശബ്ദലോകത്തെ ഇളമണ്‍ഗാഥ (ലേഖകന്‍-രവിമേനോന്), സിനിമാലേഖനം-പായലുപോലെ പ്രണയം (ലേഖകന്‍-കെ.സി. ജയചന്ദ്രന്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: