തിരുവനന്തപുരം: പ്ലബിക് സര്‍വീസ് കമ്മീഷനുകള്‍ക്ക് കൂടുതല്‍ സാമ്പത്തിക സ്വയംഭരണം നല്‍കണമെന്ന് പിഎസ്സി ചെയര്മാന്മാരുടെ സ്റ്റാന്‍ഡിംഗ് കമ്മറ്റി. സംസ്ഥാന പിഎസ്സി ആസ്ഥാനത്ത് ചെയര്‍മാനും അംഗങ്ങളുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കമ്മറ്റി ഇക്കാര്യം ആവശ്യപ്പെട്ടത്. നിയമസഭയും രാജ്ഭവനും പോലെയുള്ള ഭരണഘടനാ സ്ഥാപനമാണെങ്കിലും അവര്‍ക്ക് അനുവദിച്ചിട്ടുള്ള സാമ്പത്തികസ്വാതന്ത്ര്യം പിഎസ്സികള്ക്കില്ല. ഇത് പിഎസ്സിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്നും യോഗം വിലയിരുത്തി.
പിഎസ്സി നടപ്പാക്കുന്ന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന തടസ്സവാദങ്ങള്‍ ന്യായീകരിക്കാനാകാത്തതാണ്. പുതിയ കാലത്തിന് അനുസരിച്ച് പിഎസ്സിയും മാറേണ്ടതുണ്ട്. വിവിധ തസ്തികളിലേക്കുള്ള നിയമനങ്ങള്‍ക്ക് അപേക്ഷ സ്വീകരിക്കുന്നതും പരീക്ഷ നടത്തുന്നതും ഉള്‍പ്പെടെയുള്ളവ ഓണ്‍ലൈന്‍ മുഖേനയാണ് നടത്തുന്നത്. ഇത് വ്യാപകമാക്കണമെങ്കില്‍ കൂടുതല്‍ ചെലവ് വരും. ഈ സാഹചര്യത്തിലാണ് സാമ്പത്തികസ്വയംഭരണത്തിന്റെ പ്രസക്തി വര്‍ധിക്കുന്നതെന്ന് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനും ഹിമാചല്‍ പ്രദേശ് പിഎസ്സി ചെയര്‍മാനുമായ കെ.എസ്. ടോമര്‍ അറിയിച്ചു.
പിഎസ്സി ചെയര്മാന്മാരുടെ വിരമിക്കല്‍ പരിധി യൂണിയന് പിഎസ്സിക്ക് തുല്യമാക്കണം. വിവിധ സംസ്ഥാനങ്ങളിലെ പിഎസ്സി ചെയര്മാന്മാരുടെയും അംഗങ്ങളുടെയും ആനൂകല്യങ്ങളിലും ബത്തയിലും നിലനില്‍ക്കുന്ന അന്തരം കുറച്ച് ഏകീകൃത സ്വഭാവം നല്‍കണം. കുറഞ്ഞത് പതിനായിരം രൂപയെങ്കിലും അംഗങ്ങള്‍ക്ക് പെന്‍ഷനായി നല്‍കേണ്ടതാണ്. മറ്റു സംസ്ഥാനങ്ങളിലെ പിഎസ്സിയുടെ പ്രവര്‍ത്തനവും പരിശോധിച്ച് സമിതി തയാറാക്കുന്ന റിപ്പോര്‍ട്ട് ഹൈദരാബാദില്‍ നടക്കുന്ന പിഎസ്സി ചെയര്മാന്മാരുടെ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്ത് അന്തിമ രൂപം നല്‍കും. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനും രാഷ്ട്രപതിക്കും അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ടോമര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: