കൊച്ചി: മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നിന്ന് ആദ്യമായി സംസ്ഥാനത്തിന് പുറത്തേക്ക് അവയവങ്ങള്‍ ഇന്ന് കൊണ്ടു പോകും. കൊച്ചിയില്‍ നിന്നു ചെന്നൈയിലേക്കാണ് ഹൃദയവും ശ്വാസകോശവും കൊണ്ടു പോകുന്നത്. ആലപ്പുഴ കായംകുളം സ്വദേശി കോട്ടോളില്‍ എച്ച്. പ്രണവ് (19)ന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്.
ചെന്നൈയിലെ ഫോര്‍ട്ടീസ് ആശുപത്രിയില്‍ കഴിയുന്ന രോഗിക്കാണ് ഹൃദയവും കരളും വച്ചുപിടിപ്പിക്കുക. അവയവങ്ങള്‍ എടുക്കുന്നതിനുള്ള ശസ്ത്രക്രിയ കൊച്ചിയിലെ ലേക്ഷോര് ആശുപത്രിയില്‍ രാവിലെ എട്ടരമണിയോടെ ആരംഭിച്ചു. ഉച്ചക്ക് 12 മണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയാകും. തുടര്‍ന്ന് ഫോര്‍ട്ടീസ് ആശുപത്രിയുടെ എയര്‍ ആംബുലന്‍സിലാണ് അവയവങ്ങള്‍ കൊണ്ടുപോകുക.
ശസ്ത്രക്രിയക്കായി ചെന്നൈയില്‍ നിന്ന് ഡോക്ടര്‍മാരുടെ സംഘം കൊച്ചിയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: