തിരുവനന്തപുരം: പഞ്ചായത്ത് പുനര്‍വിഭജനത്തിന് ഹൈക്കോടതി ഭാഗികമായി തടഞ്ഞ വിധിക്കെതിരെ അപ്പീല്‍ നല്കാന് മുസ്ലിം ലീഗ് തീരുമാനം. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ വസതിയില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അപ്പീല്‍ നല്കുന്ന കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്യണമെന്നും വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ വേണം തെരഞ്ഞെടുപ്പ് നടത്താനെന്നും യോഗം ആവശ്യപ്പെട്ടു.
വിധിക്കെതിരെ അപ്പീലിന് സാധ്യതയുണ്ട്. ഈ വിഷയത്തില്‍ ലീഗിന് പ്രത്യേക താല്പര്യമില്ലെന്ന് യോഗം ശേഷം കുഞാലിക്കുട്ടി മാധ്യമങ്ങളെ അറിയിച്ചു. മുമ്പും പഞ്ചായത്ത് തെരഞ്ഞെടുപ്പ് വൈകി നടന്നിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമപരമായി ശരിയെന്ന് തോന്നിയ കാര്യങ്ങളാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തതെന്ന് മന്ത്രി മുനീര്‍ വ്യക്തമാക്കി.
വാര്‍ഡ് വിഭജനത്തില്‍ അപാകതയുള്ളതായി ഹൈക്കോടതി പറഞ്ഞിട്ടില്ല. സംസ്ഥാനത്ത് 2011 ലാണ് അവസാനമായി സെന്‍സസ് നടത്തിയത്. ഇത് പ്രകാരം ജനസംഖ്യ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കാതെ കഴിഞ്ഞ് ഇടതുസര്‍ക്കാര്‍ വാര്‍ഡ് വിഭജനം നടത്തിയെന്ന് മന്ത്രി മുനീര്‍ പറഞ്ഞു. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ലീഗ് മന്ത്രിമാരും ജനറല്‍ സെക്രട്ടറി കെപിഎ മജീദും പങ്കെടുത്തു.
അതേസമയം, വാര്‍ഡ് വിഭജനത്തില്‍ മുഖ്യമന്ത്രി മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗം വിളിച്ചു. ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രിയുടെ ചേമ്പറിലാണ് യോഗം. പഞ്ചായത്ത്, ധനകാര്യ, തദ്ദേശഭരണ വകുപ്പ് മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: