ന്യൂദല്‍ഹി: എല്ലാ സബ്സിഡികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കരുതെന്നു സുപ്രീം കോടതി. ആധാര്‍ നിര്‍ബന്ധമല്ലെന്നു കേന്ദ്ര സര്‍ക്കാര്‍ പ്രചാരണം നടത്തണമന്നും കോടതി നിര്‍ദേശിച്ചു. ഗ്യാസ് സബ്സിഡിക്കും പൊതുവിതരണ സമ്പ്രദായത്തിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്തു. വ്യക്തികളുടെ സ്വകാര്യത മൗലികാവകാശമാണോയെന്ന വിഷയത്തിലും ഭരണഘടനാ ബെഞ്ച് വിധി പറയും. സ്വകാര്യത മൗലികാവകാശമാണോയെന്ന വിഷയം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് കോടതിയുടെ തീരുമാനം.
സ്വകാര്യത മൗലികാവകാശമല്ലെന്നാണ് കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി നേരത്തെ പരഞ്ഞിരുന്നത്. 1954 ലെ ഒരു കേസ് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യതയെ ഒരു അടിസ്ഥാനാവകാശമായി ഭരണഘടന അംഗീകരിക്കുന്നില്ലെന്ന് എ.ജി ചൂണ്ടിക്കാണിച്ചിരുന്നത്.
എന്നാല്‍ പിന്നീട് ചില ചെറിയ ബെഞ്ചുകള്‍ സ്വകാര്യത മൗലികാവകാശമാക്കി ഉത്തരവിറക്കിയതിനെയും എ.ജി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്ന ആവശ്യം സര്‍ക്കാര്‍ ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: