ലക്നൗ: ഹനുമാന് ചാലിസ (ഹനുമാന് സ്തോത്രം) ഉറുദുവിലേക്ക് പരിഭാഷപ്പെടുത്തി മുസ്ലിം യുവാവ് ശ്രദ്ധേയനായി. ഉത്തര്‍ പ്രദേശിലെ ജോന്‍പൂരിലെ അബിദ് ആല്‍വി എന്ന യുവാവാണ് ഹിന്ദുക്കളുടെ പ്രാര്‍ത്ഥനയായ ഹനുമാന് ചാലിസ ഉറുദുവിലേക്ക് വിവര്‍ത്തനം ചെയ്ത് വിസ്മയമായത്.
ഇതിന് മുമ്പ് പ്രസിദ്ധ ഉറുദു കവിയായ അന്‍വര്‍ ജലാല്‍പുരി ഭഗവദ്ഗീത ഭാഷ്യം രചിച്ചിരുന്നു. ആറുവരികള്‍ വീതമുള്ള മുസഡാസ് രീതിയിലാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഇതുപോലെ മറ്റ് ഹിന്ദു പ്രാര്‍ത്ഥനകളും ശിവ ചാലിസ ഉള്‍പ്പടെ പരിഭാഷപ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നതായും ആല്‍വി പറഞ്ഞു. ഉറുദു കൃതികള്‍ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തുവാനും ഉദ്ദേശിക്കുന്നുണ്ട്. ഇത്തരത്തില്‍ പ്രാര്‍ത്ഥനകള്‍ പരിഭാഷപ്പെടു ത്തുന്നതിലൂടെ ഇരുസമുദായങ്ങള്‍ക്കും പരസ്പരം സംസ്കാരങ്ങള്‍ മനസ്സിലാക്കുവാന്‍ സാധിക്കുമെന്നും അബിദ് ആല്‍വി പറഞ്ഞു.
കൃതിയോട് നീതിപുലര്‍ത്തി തെറ്റുകള്‍ ഒഴിവാക്കി പരിഭാഷപ്പെടുത്തുവാന്‍ മൂന്ന് മാസം എടുത്തതായി ഇദ്ദേഹം പറഞ്ഞു. തനിക്ക് ഇക്കാര്യത്തില്‍ യാതൊരു എതിര്‍പ്പും നേരിടേണ്ടിവന്നിട്ടില്ല. മതസൗഹാര്‍ദ്ദമാണ് ഖുറാന് പഠിപ്പിക്കുന്നത്. വിശുദ്ധ ഖുറാനിലെ ഓരോ വാക്കുകളുടെയും അര്‍ത്ഥം തന്റെ പിതാവ് പഠിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: