പൂഞ്ച്: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെയ്പ്. പൂഞ്ച്, ബാല്‍കോട്ട് മേഖലയിലാണ് പാക്കിസ്ഥാന് സൈന്യം വെടിവയ്പും ഷെല്ലാക്രമണവും നടത്തിയത്. പുലര്‍ച്ചെ ഒന്നര മുതല്‍ 4 വരെയാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായത്.
ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. വെടിവെയ്പില്‍ ആളപായമില്ല. അതേ സമയം ഉദ്ദംപൂരില്‍ പിടിയിലായ പാക് ഭീകരന് മുഹമ്മദ് നാവേദിനെ ചോദ്യം ചെയ്യാനായി എന്‍ഐഎ ഡിജിപി ഇന്ന് ജമ്മു കശ്മീരിലെത്തും.
നാവേദിനൊപ്പം മറ്റ് മൂന്ന് പേര് നുഴഞ്ഞു കയറിയതായാണ് സംശയം.ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് എന്‍ഐഎയുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: