ന്യൂദല്‍ഹി: വീട്ടില്‍ സ്വന്തമായി ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിച്ച കേസില്‍ മുന്‍ കേന്ദ്ര മന്ത്രി ദയാനിധി മാരന്റെ അറസ്റ്റ് സുപ്രീം കോടതി താത്ക്കാലികമായി വിലക്കി. സെപ്തംബര്‍ 14 വരെ ദയാനിധി മാരനെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
വി ഗോപാല്‍ ഗൗഡ, ആര് ഭാനുമതി എന്നിവരടങ്ങിയ രണ്ടംഗ ബഞ്ചാണ് മാരന്റെ ഹര്‍ജി പരിഗണിച്ചത്. കേസിന്റെ വിചാരണം സെപ്തംബര്‍ 14 ന് തുടങ്ങും. അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ മാരന് സിബിഐയ്ക്ക് മുന്നില്‍ കീഴടങ്ങണം എന്നായിരുന്നു മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. മാരന്റെ ജാമ്യം റദ്ദാക്കണം എന്ന സിബിഐയുടെ വാദം അംഗീകരിച്ചുകൊണ്ടാരിയിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഈ സാഹചര്യത്തിലാണ് ദയാനിധി മാരന് സുപ്രീം കോടതിയെ സമീപിച്ചത്.
സുപ്രീം കോടിതിയിലെ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവും ആയ മനു അഭിഷേക് സിങ് വി ആണ് മാരന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: