തുറവൂര്‍: കോടികള്‍ മുടക്കി നിര്‍മ്മാണമാരംഭിച്ച അന്ധകാരനഴിയിലെ തീരദേശ വിനോദ സഞ്ചാര വികസനം തീരദേശ ജനതയ്ക്ക് ബാധ്യതയാകുന്നു.സുനാമി പുനരധിവാസ പദ്ധതിയില്‍പ്പെടുത്തിയാണ് ഇവിടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.വിശ്രമകേന്ദ്രം,മത്സ്യലേലഹാള്‍,വാക്ക്വേ, ലഘുഭക്ഷണശാല,തുടങ്ങി അത്യന്താധുനിക സംവിധാനങ്ങള്‍ ഒരുക്കാനാണ് പദ്ധതിയിട്ടിരുന്നത്.തുടക്കത്തില്‍ വളരെ കാര്യക്ഷമമായിത്തന്നെ നിര്‍മ്മണപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചെങ്കിലും ഒരു പതിറ്റാണ്ടിനുശേഷവും പൂര്‍ണ്ണതോതില്‍ പൂര്‍ത്തിയായിട്ടില്ല.
വിദേശികളും സ്വദേശികളുമായ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയും ഇന്‍ഡ്യയുടെ ടൂറിസം ഭൂപടത്തില്‍ ഇടം പിടിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഇവിടെ വിനോദ സഞ്ചാരക്രേന്ദത്തിന്റ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്.
കടല്‍സൗന്ദര്യം ആസ്വദിക്കാന്‍ തീരത്തെത്തുന്ന സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ പോലും ഇവിടെയില്ല.വിദ്യാര്‍ത്ഥികളടക്കം നിരവധി പേര് തിരയില്‍പ്പെട്ട് മരിച്ച ഇവിടെ ഒരു ടൂറിസ്റ്റ് പോലീസ് സ്റ്റഷന് സ്ഥാപിക്കണമെന്ന ആവശ്യത്തിന് ഈ ടൂറിസ്റ്റ് കേന്ദ്രത്തോളം തന്നെ പഴക്കമുണ്ട്.എന്നാല്‍ ഇവിടെഅപകടത്തല്പ്പെടുന്നവരെ രക്ഷിക്കാന്‍ ഒരുകോസ്റ്റ് ഗാര്‍ഡിനെപ്പോലും നിയോഗിച്ചിട്ടുമില്ല.
ഗുണ നിലവാരമില്ലാത്ത സാമഗ്രികളുപയോഗിച്ച് നിര്‍മ്മിച്ച വാക്ക്വേയും മത്സ്യ ലേലഹാളിന്റെ മേല്‍ക്കൂരയും തുരുമ്പിച്ചു നശിക്കുകയാണ്. അന്താരാഷ്ട്ര നിലവാരത്തില്‍ വികസിക്കാന്‍ സാധ്യതയുണ്ടായിരുന്ന ഈ തീരദേശ വിനോദസഞ്ചാര കേന്ദ്രം ആരും തിരിഞ്ഞുനോക്കാനില്ലാതെ അനാഥാവസ്ഥയിലാണ്.കുറച്ചുകാലം ഈ വിനോദസഞ്ചാര കേന്ദ്രത്തിന്റെ ചുമതല ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിനെ ഏല്‍പ്പിച്ചിരുന്നെങ്കിലും ഇപ്പോള്‍ അവരും ഉപേക്ഷിച്ച നിലയിലാണ്.
ഇതിനെല്ലാമുപരി ഇവിടെയെത്തുന്ന സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികള്‍ക്ക് ഭീഷണിയുയര്‍ത്തി തീരത്തും വിശ്രമകേന്ദത്തിലുമെല്ലാം സാമൂഹിക വിരുദ്ധശല്യവും രൂക്ഷമാണ്. ഇവിടുത്തെ വിനോദസഞ്ചര വികസനവുമായി ബന്ധപ്പെട്ട് വന്‍ അഴിമതികള്‍ നടന്നതായും ആക്ഷപമുയര്‍ന്നിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ക്ക് കടല്‍ സൗന്ദര്യം ആസ്വദിക്കാന്‍ തക്ക ഭൗതിക സാഹചര്യങ്ങളുള്ളതാണ് അന്ധകാരനഴി തീരദേശ വിനോദസഞ്ചാരകേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: