ശാക്തേയ ഉപാസനയാല്‍, ഭദ്രകാളി കൂടെസഞ്ചരിച്ചുകൊണ്ട് പുളിയാമ്പിള്ളി നമ്പൂതിരിയെ യോഗിയാക്കിത്തീര്ത്തു. അദ്ദേഹം വഴി നിരവധി ഭക്തര്‍ക്ക് സിദ്ധിലഭിച്ചതായി വിശ്വസിക്കുന്നവര്‍ അനവധി. വെള്ളി, ചൊവ്വ, കറുത്തവാവ് എന്നീ ദിവസങ്ങളില്‍ പൂജാദ്രവ്യമായി മദ്യവും, മാംസവും ഉപയോഗിച്ച് ദേവിയെ പ്രസാദിപ്പിക്കുകയും, പൂജാനന്തരം മദ്യം കഴിക്കുകയും നമ്പൂതിരിയുടെ പതിവായി. ഇത്് സാധാരണക്കാര്‍ക്ക് രുചിച്ചില്ല.
അതിനാല്‍ നമ്പൂതിരിമാര്‍ വരെ ഒരകലം പുളിയാമ്പിള്ളിയുമായി പാലിക്കപ്പെട്ടു. രാജാവിന്റെ അടുത്തും പരാതി എത്തി. കറുത്തവാവിന് പൂജക്കുശേഷം മഹാരാജാവ് നേരിട്ടുവന്നു. മദ്യം കഴിച്ച് മയക്കത്തിലായ നമ്പൂതിരി നിലാവുദിക്കട്ടെ അപ്പോള്‍ കാണാം എന്ന് പറഞ്ഞ് വാതില്‍ തുറക്കാതെ കിടന്നു. മയക്കം വിട്ടുണര്ന്നപ്പോല് താന്‍ പറഞ്ഞത് രാജാവിനോടാണെന്നറിഞ്ഞപ്പോള് അബദ്ധം മനസ്സിലായി. ഉനെ രാജധാനിയിലെത്തി.
നിലാവുദിച്ചോ എന്നായി രാജാവ്. ഉവ്വ് എന്ന് മറുപടിയും. ആകറുത്തവാവിന് പൂര്ണ്ണചന്ദ്രന് നിലാവുതൂകി നില്ക്കുന്നകണ്ട് മഹാരാജാവ് അന്തംവിട്ടു.
ധാരാളംപേര്‍ ഉപാസിക്കുന്ന പുളിയാമ്പിള്ളി നമ്പൂരിയെ പ്രതിഷ്ഠിക്കപ്പെട്ടരിക്കുന്ന നമ്പൂരിയച്ചന്റെ നട കാലടിക്കടുത്ത തുറവുങ്കര ഗ്രാമത്തിലാണ്. ഇവിടെ കാര്യസാദ്ധ്യത്തിനായി നാനാദിക്കില്‍ നിന്നും ഭക്തര്‍ എത്താറുണ്ട്. കര്‍ക്കടകത്തിലെ കറുത്തവാവിന് വിശേഷാല്‍ പൂജയും ഈസന്നിധിയില് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: