ലണ്ടന്‍ : കാണാതായ മലേഷ്യന്‍ വിമാനം എംഎച് 17 റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നതാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കിഴക്കന്‍ യുക്രൈനുമുകളിലൂടെ പറക്കുകയായിരുന്ന വിമാനത്തിനു നേരെ റഷ്യയുടെ ബക് മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നെന്ന് നെതര്‍ലാന്‍ഡ് വിദഗ്ധ സംഘമാണ് വാര്‍ത്ത പുറത്തുവിട്ടത്.
ഇതു സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ഒക്ടോബറില്‍ സമര്‍പ്പിക്കും. മലേഷ്യന്‍ വിമാനത്തിന്റെ കോക്പിറ്റില്‍ ഉയര്‍ന്ന ഊര്‍ജ്ജത്തിലുള്ള വസ്തു വന്നിടിച്ചതാണ് അപകടത്തിനു കാരണമെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. കൂടാതെ റഷ്യന്‍ ബക് മിസൈലിന്റെ ഭാഗങ്ങള്‍ കിഴക്കന്‍ യുക്രൈനില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
അതേസമയം റഷ്യന്‍ മിസൈല്‍ ആക്രമണത്തിലാണ് മലേഷ്യന്‍ വിമാനം തകര്‍ന്നതെന്ന റിപ്പോര്‍ട്ട് റഷ്യ തള്ളി. മിസൈല്‍ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ സാറ്റലൈറ്റിന്റെ സഹായത്തോടെ ലഭ്യമാകുമെന്നാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്. എംഎച്17ല്‍ റഷ്യന്‍ മിസൈല്‍ പതിച്ച് തകരുന്നതിന്റെ വീഡിയോ ട്രെയിലും അന്വേഷണസംഘം പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍ മലേഷ്യന്‍ വിമാനം മിസൈല്‍ ആക്രമണത്തില്‍ തകരുന്നതിതും അതിനുശേഷം കടലില്‍ പതിക്കുന്നതും ചിത്രീകരിച്ചിട്ടുണ്ട്.
ആംസ്റ്റര്‍ഡാമില്‍ നിന്നും കൊലാലംപൂരിലേക്ക് പുറപ്പെടുകയായിരുന്ന ബോയിംങ് 777 മലേഷ്യന്‍ വിമാനം കഴിഞ്ഞ വര്‍ഷം ജൂലൈ 17നാണ് കാണാതായത്. 298 പേരാണ് ഇതിലുണ്ടായിരുന്നത്. അതില്‍ 183 പേര് യാത്രക്കാരും, ബാക്കി വിമാന ജീവനക്കാരുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: