പാട്ന: ബീഹാറില്‍ ബിജെപിയുടെ പരിവര്‍ത്തന്‍ യാത്രക്ക് ഉജ്ജ്വല തുടക്കം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പരിവര്‍ത്തന്‍യാത്ര ഒരേ സമയത്ത് നാല് കേന്ദ്രങ്ങളില്‍ നിന്നാണ് ആരംഭിച്ചത്. യാത്രകള്‍ക്ക് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയും മൂന്ന് കേന്ദ്ര മന്ത്രിമാരും നേതൃത്വം നല്കി. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ പാര്‍ട്ടിക്കനുകൂലമായി ജനങ്ങളെ ഉണര്‍ത്തുകയാണ് പരിവര്‍ത്തന്‍യാത്ര ലക്ഷ്യമിടുന്നത്.
ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ശക്തികേന്ദ്രമായ സോണേപൂരില് നിന്നാരംഭിച്ച പരിവര്‍ത്തന്‍ യാത്ര കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തു. നളന്ദ ജില്ലയിലെ രാജ്ഗിറില്‍ കേന്ദ്രമന്ത്രി അനന്ത്കുമാറും സമസ്തിപൂര്‍ ജില്ലയിലെ ദാല്സിന്സറായില് കേന്ദ്രമന്ത്രി നിതില്‍ ഗഡ്കരിയും ബിഹ്തയില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ദാസും ഉദ്ഘാ ടനം നിര്‍വ്വഹിച്ചു. പരിവര്ത്തന്യത്രകളില് ബിജെപിയുടെ സഖ്യകക്ഷികളും പങ്കെടുക്കുന്നുണ്ട്.
എല്‍ജെപി എംപി റാം സിങ്, നരേന്ദ്രര്‍ സിങ്, എച്ച്എഎം നേതാവ് ജിതന്‍ റാം മാഞ്ചി, ആര്‍എല്‍എസ്പി നേതാവും മന്ത്രിയുമായ ഉപേന്ദ്ര കുശാവ, അരുണ്‍ കുമാര്‍ എംപി, എല്‍ജെപി എംപി റാം ചന്ദര്‍ പസ്വാന് എന്നിവര്‍ വിവിധ യാത്രകളില്‍ പങ്കെടുത്തു.
സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും വരെ ബിജെപിയുടെ സന്ദേശം എത്തിക്കുന്ന വിധത്തിലുള്ള പരിപാടികളാണ് നടപ്പാക്കുന്നതെന്ന് മുതിര്‍ന്ന നേതാവ് സുശീല്‍കുമാര്‍ മോദി പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് നൂറ് ദിവസങ്ങളിലായി ഒരു ലക്ഷം പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുവാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: