മുണ്ടക്കയം: അമരാവതിയിലെ ഭൂമി കയ്യേറ്റ ക്കാരുടെ പ്രശനം സര്‍ക്കാരിനെ അറിയിക്കുമെന്ന് ജില്ലാകലക്ടര്‍ യു.വി. ജോസ്. മുണ്ടക്കയത്തിനടുത്ത് അമരാവതിയിലെ ഭൂമി ഭൂരഹിത കേരളം പദ്ധതിയില്‍ നല്കിയ സ്ഥലം വാസയോഗ്യമല്ലാത്തതിനാല്‍ ഗുണഭോക്തക്കാളായ പതിമൂന്ന് കുടുംബങ്ങള്‍ റവന്യഭൂമി കയ്യേറി കുടില്‍ കെട്ടിയ സംഭവത്തില്‍ കളക്ടര്‍ യു.വി ജോസ് കയ്യേറ്റക്കാരുമായി ചര്‍ച്ച നടത്തിയാണ് താത്കാലിക പരിഹാര മുണ്ടാക്കിയത് ഭൂരഹിത കേരളം പദ്ധതിയില്‍ ഒരിക്കല്‍ ഭൂമി നല്കിയതിനാല് കയ്യേറ്റക്കാരുടെ പ്രശ്നങ്ങള്‍ സര്‍ക്കാറിനെ അറിയിക്കാമെന്ന് കളക്ടര്‍ ഉറപ്പ് നല്കു കയാ യിരുന്നു.മുണ്ടക്കയം പഞ്ചായത്തിലെ അമരാവതിയില്‍ കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ സ്ത്രികളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങള്‍ കുടില്‍ കെട്ടി താമസിച്ചത്.കളക്ടറുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്താമെന്ന കാഞ്ഞിരപ്പളളി തഹസില്‍ദാറിന്റെ ഉറപ്പില്‍ കയ്യേറ്റക്കാര്‍ താല്‍ക്കാലികമായി ഒഴിഞ്ഞിരുന്നു.കയ്യേറ്റക്കാരിലെ നാലോളം കുടുംബങ്ങളുമായാണ് കളക്ടകര്‍ ചര്‍ച്ച നടത്തിയത്.കയ്യേറിയ ഭൂമി തന്നെ തങ്ങള്‍ക്ക് വേണമെന്നില്ല എന്നും വാസയോഗ്യമായ ഭൂമി നല്‍കണമെന്നുമായിരുന്നു ചര്ച്ചക്കെത്തിയവരുടെ ആവശ്യം.
ഇതിനിടയില്‍ കയ്യേറ്റം നടന്ന സ്ഥലം റവന്യൂഭൂമിയല്ലെന്നും തങ്ങള്‍ക്ക് പതിച്ച് കിട്ടിയതാണെന്നുള്ള അവകാശവാദവുമായി മഹിളസമാജം എന്ന സംഘടന കളക്ടറെ കാണാനെത്തി.ഇക്കാര്യവും പരിഗണിക്കാമെന്ന് കളക്ടര്‍ ഉറപ്പ് നല്കി.ഡെപ്യൂട്ടി കളക്ടര്‍ ദിവ്യ.എസ്.അയ്യര്‍,ആര്.ഡി.ഒ: സാവിത്രി അന്തര്‍ജനം,തഹസില്‍ദാര്‍ കെ.പി.സജീവ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കോരുത്തോട് വില്ലേജിലെ മടുക്ക ചകിരിമേട്ടില്‍ ഭൂരഹിത കേരളം പദ്ധതിയില്‍ മൂന്നു സെന്റ് വീതം സ്ഥലം ലഭിച്ച കുടുംബങ്ങളാണ് സ്ഥലം കയ്യേറി കുടില്‍ കെട്ടിയത്.അമരാവതി-പുഞ്ചവയല്‍ പാതയോരത്തുളള നിര്‍ദ്ദിഷ്ട സര്‍ക്കാര്‍ ഭൂമി ഭുരഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പതിനേഴുപേര്‍ക്ക് മൂന്നു സെന്റ് വീതം അളന്ന് തിരിച്ചിട്ടിരുന്നു.ചകിരിമേട്ടില്‍ മൂന്നു സെന്റ് വീതം സ്ഥലം ലഭിച്ച കുടുംബങ്ങള്‍ താമസ്സമാക്കിയെങ്കിലും റോഡ്,വെള്ളം,വഴി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ വന്നതോടെ സ്ഥലം ഉപേക്ഷിച്ച് വാടക വീടുകളിലേക്ക് മാറിപ്പോയി.
രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശത്ത് കുളിക്കുന്നതിനും തുണി അലക്കുന്നതിനും മടുക്ക കവലയില്‍ നിന്ന് ബസ്സിലാണ് ആള്ക്കാര് പോയിരുന്നത്.പ്രദേശവാസികള്‍ നിരവധി തവണ അധികൃതരെ സമീച്ചെങ്കിലും പ്രയോജനം ഉണ്ടാകാതെ വന്നതോടെയാണ് അമരാവതിയിലെത്തി സര്‍ക്കാര്‍ ഭൂമി കയ്യേറിയത്. കയ്യേറിയഭൂമിയില് ജില്ലാ പഞ്ചായത്ത് 20ലക്ഷം മുടക്കി കമ്യൂനിറ്റി ഹാള്‍ നിര്‍മിക്കാന്‍ മുമ്പ് തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: