കോട്ടയം: നഗരത്തില്‍ പ്രധാനവഴികള് തകര്‍ന്നിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയായില്ല. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മണ്ഡലമായ കോട്ടയത്തെ അവസ്ഥയാണിത്. ബേക്കര്‍ ജംഗ്ഷന്, നാഗമ്പടം എന്നീ ഭാഗങ്ങളിലെറോഡുകളാണ് തകര്‍ന്ന് കിടക്കുന്നത്. ചെറിയ കുഴികളുണ്ടായിരുന്ന റോഡില്‍ ഇപ്പോള്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്.
പ്രധാന റോഡുകളായ എംസി റോഡിലെയും, കെകെ റോഡിലെയും കുഴികള്‍ യാത്രക്കാര്‍ക്ക് വലിയ ഭീഷണിഉയര്‍ത്തുന്നു. ബേക്കര്‍ ജംഗ്ഷന് മുതല്‍ നാഗമ്പടം, ചൂട്ടുവേലി ഭാഗത്തേക്കുള്ള റോഡ് ഏറെ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഓട നിര്‍മ്മാണം ഇത് വരെ പൂര്‍ത്തിയാക്കിയിട്ടില്ല. ഓട നിര്‍മ്മാണത്തിന് വേണ്ടി പൊളിച്ച റോഡില്‍ വാഹനങ്ങള്ക്ക്വെല്ലുവിളി ഉയര്‍ത്തും വിധമാണ് കാര്യങ്ങള്‍. അറ്റകുറ്റപണികള്‍ പൂര്‍ണ്ണമായി ഉപേക്ഷിച്ച അവസ്ഥയിലാണ്. മൂന്ന് മാസം മുമ്പ് തുടങ്ങിയ നിര്‍മ്മാണമാണ് അവതാളത്തില്‍ ആയിരിക്കുന്നത്. ഭാരവണ്ടികളും മറ്റും കുഴിയിലൂടെ പോകുന്നതിനാല്‍ വലിയ ഗതാഗതകുരുക്കും ഉണ്ടാകുന്നു.
നാഗമ്പടം ഭാഗത്തുള്ള സ്റ്റേഡിയം റോഡ്, പാലം, ചൂട്ടുവേലി റോഡുകളുടെ അവസ്ഥയും ദുരിതം വിതയ്ക്കുന്നു. കൈവരി പോലുമില്ലാത്ത റോഡില്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം നടക്കുന്നു. സമീപത്തെ കുഴികളില്‍ ചാടാതിരിക്കാന്‍ ബസുകളും, ലോറികളും വെട്ടിച്ച് മാറ്റുന്നതിനിടെ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹനയാത്രക്കാര്‍ക്കും ഒരുപോലെ അപകടഭീഷണി ഉയര്‍ത്തുകയാണ്. ചൂട്ടുവേലി റോഡില്‍ ഒന്നരമാസമായിട്ടും കുഴികള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. പൈപ്പ് പൊട്ടി ജലം ഒഴുകുന്നത് റോഡിലെ കുഴികള്‍ രൂപപ്പെടാന്‍ സാധ്യത ഉണ്ടാക്കുന്നു. റോഡ് ടാറിംഗിലെ അപാകതയും ജല അതോര്‍ട്ടിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതും ഓടകളുടെ നിര്‍മ്മാണം തുടങ്ങിയ നടപടികള്‍ക്കുവേണ്ടി റോഡ് കുത്തിപ്പൊളിക്കുന്നതുകൊണ്ടാണ് ഈ അവസ്ഥ ഉണ്ടാകുന്നതെന്ന് യാത്രക്കാര്‍ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി ബസു ള്‍പ്പെടെ അപകടത്തില്‍ പെടുകയും തലനാരിഴയ്ക്ക് യാത്രക്കാര്‍ രക്ഷപെടുകയുമായിരുന്നു. ഇതുവഴി യാത്രചെയ്യുന്നവരുടെ നടുവൊടിക്കുന്ന വിധമാണ് നിലവിലെ സാഹചര്യങ്ങള്‍. കോട്ടയത്തിന്റെ എംഎല്‍എ ആയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മണ്ഡലത്തിലെ ദയനീയാവസ്ഥയാണ് ഇവിടെ കാണുന്നത്.
കുറവിലങ്ങാട്: കോഴായില്‍ എം.സി റോഡില്കലുങ്കുനിര്മ്മാണത്തിനായി റോഡ് പൊളിച്ചിട്ടഭാഗത്തെ ചെളിക്കുഴിയില്‍ നിരവധിതവണവാഹനങ്ങള് ചെളിയില്താഴ്ന്നിട്ടും കെഎസ്ടിപി കരാറുകാരന്തിരിഞ്ഞുനോക്കിയില്ല.
ഒടുവില്‍ തടികയറ്റിവന്ന ലോറിനിയന്ത്രണംവിട്ടുമറിഞ്ഞുമണിക്കൂറുകള്ഗതാഗതംമുടങ്ങി. കോഴായിലെ ജില്ലാകൃഷിത്തോട്ടത്തിനുസമീപത്ത് ബുധനാഴ്ച പുലര്‍ച്ച ആറിനായിരുന്നു അപകടം. കലുങ്കുനിര്മ്മാണസ്ഥലത്ത് മഴപെയ്ത് വെള്ളക്കെട്ടുണ്ടായതിനേത്തുടര്ന്ന് രണ്ടുദിവസമായി വാഹനങ്ങള്‍താഴുന്നത് പതിവ് സംഭവമായിരുന്നു.
കെഎസ്ടിപി അധികൃതരുടെ അനാസ്ഥയാണ് അപകടത്തിനിടയാക്കിയതെന്ന് തദ്ദേശവാസികള്‍ ആരോപിച്ചു. അപകടവിവരമറിഞ്ഞ് കുറവിലങ്ങാട് പോലീസും സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: