കൊച്ചി: ജില്ലയില്‍ ഓണത്തോടനുബന്ധിച്ചു പൊതുവിപണിയിലെ വിലക്കയറ്റവും കരിഞ്ചന്തയും തടയുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പ് സ്പെഷ്യല്‍ സ്ക്വാഡിന്റെ നേതൃത്വത്തില്‍ വിവിധ വ്യാപാര ശാലകളില്‍ പരിശോധന നടത്തി. ഒരു റേഷന്‍ മൊത്ത വ്യാപാര കേന്ദ്രം, ഏഴു റേഷന്‍ ചില്ലറ വ്യാപാര കേന്ദ്രങ്ങള്‍, ഒരു മണ്ണെണ്ണ മൊത്ത വ്യാപാര കേന്ദ്രം, 18 പലവ്യഞ്ജന വില്പന ശാലകള്‍, 11 പച്ചക്കറി വിപണന കേന്ദ്രങ്ങള്‍, എട്ടു ഹോട്ടലുകള്‍, ഒരു പെട്രൊള്‍ പമ്പ് എന്നിവിടങ്ങളില്‍ വിവിധ തരങ്ങളിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ക്കെതിരേ അവശ്യസാധന നിയമപ്രകാരം നടപടിയെടുക്കുമെന്നു ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: