ചെങ്ങന്നൂര്‍: പട്ടികജാതി-പട്ടികവര്‍ഗം ഉള്‍പ്പെട്ട ഹിന്ദുസമൂഹത്തെ കേരളത്തിലെ ഭരണ നേതൃത്വങ്ങള്‍ അവഗണിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും, കേരള ചേരമര്‍ സര്‍വ്വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറിയുമായ കെ.റ്റി. ഭാസ്ക്കരന്‍ പറഞ്ഞു.
ചെങ്ങന്നൂരില്‍ സ്ഥലം കണ്ടെത്തി പൊതുശ്മശാനം നിര്‍മ്മിക്കാന്‍ നഗരസഭ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസിന് മുന്പില് നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃസ്ത്യന്‍, മുസ്ലിം സമുദായങ്ങള്‍ക്ക് ആഡംബര ശ്മശാനങ്ങളുണ്ട്. എന്നാല്‍ ഹിന്ദുസമൂഹത്തിന് പട്ടടയൊരുക്കാന്‍ സ്ഥലം കിട്ടാതെ ശശിയുടെ കുടുബത്തിന് ഉണ്ടായതുപോലെയുള്ള ദുരിതം വേദനാജനകമാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കണം. ചെങ്ങന്നൂരില്‍ പൊതുശ്മശാനം നിര്‍മ്മിക്കുന്നതുവരെ ഇത്തരം സമരങ്ങളുമായി ഹിന്ദു ഐക്യവേദി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് താലൂക്ക് സമ്പര്‍ക്ക പ്രമുഖ് എ.കെ. ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് ഉമ്പര്‍നാട് മുഖ്യപ്രഭാഷണം നടത്തി.
നഗരസഭാ അംഗം ഭാര്‍ഗവി ടീച്ചര്‍, ആര്‍എസ്എസ് താലൂക്ക് സേവാ പ്രമുഖ് ജി. ബിജു, നഗര്‍കാര്യവാഹ് ജയകുമാര്‍, ശാരീരിക് പ്രമുഖ് രജീഷ്, നഗര്‍ സേവാ സമിതി അംഗം പി.വി. വിനോദ്, ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി അഡ്വ.അശോക് അമ്മാഞ്ചി, താലൂക്ക് സമിതി അംഗം കെ.ജി. മോഹനന്, ബിഎംഎസ് മേഖലാ പ്രസിഡന്റ് വി.കെ.ചന്ദ്രന്, ബിജെപി ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്ത, നിയോജകമണ്ഡലം പ്രസിഡന്റ് ബി.കൃഷ്ണകുമാര്‍, വൈസ്പ്രസിഡന്റ് രമേശ് പേരിശ്ശേരി, പരിമളകുമാരി, അനില്‍ ജോണ്‍, ബി.ജയകുമാര്‍, പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, ബാലഗോകുലം ജില്ലാ ഭഗിനി പ്രമുഖ് സിനിബിജു എന്നിവര്‍ പ്രസംഗിച്ചു. ധര്‍ണ്ണയ്ക്ക് മുന്നോടിയായി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: