ടിയാന്‍ജിന്‍: വടക്കന്‍ ചൈനയിലെ തുറമുഖ പട്ടണമായ ടിയാന്‍ജിനില്‍ വെയര്‍ഹൗസിലുണ്ടായ സ്ഫോടന പരമ്പരയില്‍ 12 അഗ്നിശമന സേനാംഗങ്ങളുള്പ്പടെ
44 പേര് കൊല്ലപ്പെട്ടു.
സ്ഫോടനത്തില്‍ 400ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ദേശീയ ചാനലായ സി.സിടി.വി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം 32 പേരുടെ നില ഗുരുതരമെന്ന് വാര്‍ത്താ ഏജന്‍സി സിന്‍ഹുവ സ്ഥിരീകരിച്ചു. ബുധനാഴ്ച പ്രാദേശിക സമയം രാത്രി 11.30നാണ് സ്ഫോടനം നടന്നത്.
സ്ഫോടനത്തില്‍ തുറമുഖത്തിലെ കെട്ടിടങ്ങള്‍ ചിലത് പൂര്‍ണമായും ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ഇതേതുടര്‍ന്ന് തുറമുഖം താല്കാലികമായി അടച്ചു. സ്ഫോടന സമയത്ത് 100 മീറ്റര്‍ ഉയരത്തില്‍ അഗ്നിഗോളം കണ്ടതായി പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചൈനയില്‍ വെയര്‍ഹൗസ് നടത്തുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്.
ജൂലൈയില്‍ വടക്കന്‍ ഹെബെയ് പ്രവിശ്യയില്‍ വെയര്‍ഹൗസില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 15 പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: