അമ്പലംകുന്ന്: വീടിന്റെ മുന്നിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിന് വീട് കയറി അക്രമിച്ച ആര്‍എസ്പിക്കാരെ അറസ്റ്റുചെയ്തു. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒരാളെ പോലീസ് വിട്ടയച്ചു. പൂയപ്പള്ളി പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. അമ്പലംകുന്ന് മേമംഗലം നെരപ്പുവിളവീട്ടില് സദാശിവന്റെ മകന് സുനു(40), പടിഞ്ഞാറ്റതില്‍ രാജേന്ദ്രന് മകന് രാജേഷ്(39) എന്നിവരാണ് പിടിയിലായത്.
വീടിന് മുന്പില് പുരയിടത്തില്‍ ഇരുന്നു മദ്യപിച്ചത് ചോദ്യം ചെയ്തപ്പോള്‍ ഓട്ടോയില്‍ കരുതിയിരുന്ന വടിവാള്‍ എടുത്തുവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മേമംഗലം വടക്കേക്കര പുത്തന്‍ വീട്ടില്‍ ബാബുജിയുടെ പുരയിടത്തിലെ വിളവെടുക്കുന്ന റബ്ബര്‍ മരങ്ങള്‍വെട്ടി നശിപ്പിക്കുകയും കോഴിക്കൂട് ഉള്‍പ്പെടെ തകര്‍ക്കുകയും വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുപ്പൊട്ടിക്കുകയും ചെയ്തതായാണ് പരാതി.
ഇവരോടൊപ്പമുണ്ടായിരുന്ന പ്രസന്നന് എന്നപ്രതിയെ രാഷ്ട്രീയ സമ്മര്‍ദ്ദത്തെതുടര്‍ന്ന് പോലീസ് വിട്ടയയ്ക്കുകയായിരുന്നു പ്രതീക്ഷ ഭവനില്‍ ഷീജയുടെ വീടിനും കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. കൊലപാതകമുള്‍പ്പടെ ഉള്ളകേസുകളില് പ്രതിയാണ് ഇതിലൊരാള്‍. നാട്ടുകാര്‍ അക്രമികളെ പിടിച്ച് മുറിയിലിട്ട് പൂട്ടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: