ന്യൂദല്‍ഹി: എട്ട് ദിവസം മുമ്പ് അരുണാചല്‍ പ്രദേശില്‍ കാണാ തായ പവന് ഹാന്‍സ് ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങളും മൂന്ന് മൃതദേഹങ്ങളും തിരാപ് ജില്ലയിലെ വനപ്രദേശത്ത് കണ്ടെത്തി. തിരാപ് ഡെപ്യൂട്ടി കമ്മീഷണര്‍ കമലേഷ് കുമാര്‍ ജോഷി, പൈലറ്റ് എം.എസ്. ബ്രാര്‍, രാജീവ് ഹോസ്കോട്ട് എന്നിവരുടെ മൃതദേഹ ങ്ങളാണ് കണ്ടെത്തിയത്.
ജമ്മു കശ്മീരിലെ ഹൈ ആള്റ്റിറ്റിയുട് വാര്‍ഫെയര്‍ സ്ക്കൂളിലെ ഉന്നത പരിശീലനം ലഭിച്ച കമാന്‍ഡോകളാണ് തിരച്ചിലിനൊ ടുവില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ഡിജിപി എസ്. നിത്യാനന്ദം പറഞ്ഞു. നല്ല കാലാവസ്ഥ തിരച്ചിലിനു സഹായ കരമായി. കരസേനയും അസം റൈഫിള്‍സും പോലീസും കഴിഞ്ഞ ഒരാഴ്ചയായി കോപ്ടറിനായി തിരച്ചില്‍ നടത്തിവരുകയായിരുന്നു.
ഹെലികോപ്ടറുകളും സുഖോയി വിമാനങ്ങളും തെരച്ചിലില്‍ പങ്കെടുത്തിരുന്നു. മരിച്ച ജോഷിയുടെ ഭാര്യ നോ ഹയും സഹോദരന് രാജേഷ് ജോഷിയും ആഗസ്റ്റ് ആറുമുതല്‍ ഖോണ്സയില് ക്യാമ്പ് ചെയ്യുകയായിരുന്നു.
ആഗസ്റ്റ് നാലിന് രാവിലെ 10.30ന് അരുണാചലിലെ ഖോണ്സയില് നിന്നാണ് ഹെലികോപ്ടര്‍ പറന്നുയര്‍ന്നത്. തുടര്‍ന്ന് രാവിലെ 11.15 ഓടെ ഹെലികോപ്ടര്‍ കാണാതാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: