തുറവൂര്‍: പാതയോരങ്ങളിലെ മാലിന്യനിക്ഷേപങ്ങള്‍ നാട്ടുകാരെ ദുരിതത്തിലാക്കുന്നു.അരൂര്‍ മുതല്‍ ഒറ്റപ്പുന്ന വരെയുള്ള ദേശീയ പാതയോരത്തും തുറവൂര്‍-തൈക്കാട്ടുശ്ശേരി പാലത്തിന്റെ വശങ്ങളിലുള്ള നടപ്പാതകളിലുമാണ് പ്ലാസ്റ്റിക് കൂടുകളിലും ചാക്കുകളിലും കൊണ്ടുവരുന്ന മാലിന്യങ്ങള്‍ തള്ളുന്നത്. ഇതുകൂടാതെ മത്സ്യസംസ്ക്കണ ശാലകളില്‍ നിന്നും മറ്റും വാഹനങ്ങളിലും മറ്റുമെത്തിക്കുന്ന മാലിന്യങ്ങളും വിവാഹ-അടിയന്തര സല്ക്കാരങ്ങളുടെ അവശിഷ്ടങ്ങള്‍, ഫഌറ്റുകളില്‍ നിന്നും മറ്റുമുള്ള കക്കൂസ് മാലിന്യങ്ങളും തള്ളാനുള്ള സുരക്ഷിത താവളമായി മാറുകയാണ് പാതയോരവും കായലും. വഴിയരികിലും കായലിലും തള്ളുന്ന മാലിന്യങ്ങളും ചീഞ്ഞളിഞ്ഞ് പകര്‍ച്ചവ്യാധി പരത്തു സ്ഥിതിയാണ്. മാലിന്യ നിക്ഷേപം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന തില്‍ ബന്ധപ്പെട്ട അധികൃതര്‍ കാട്ടുന്ന അലംഭാവമാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കാനെത്തുന്നവര്‍ക്ക് സഹായകമാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: