തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് സി. എസ്. ഐ ബിഷപ്പ് ധര്‍മ്മരാജ് റസാലം. മോദി ന്യൂനപക്ഷ വിരുദ്ധനാണെന്ന അഭിപ്രായം സഭയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. ബിജെപി നിയമസഭയില്‍ അക്കൗണ്ട് തുറക്കുന്നതിനെ സി. എസ.് ഐ സഭ സ്വാഗതം ചെയ്യുന്നു. ബിജെപിയും രാഷ്ട്രീയ കക്ഷിയാണെന്നും അതിനാല്‍ അവര്‍ നിയമസഭയില്‍ വരുന്നതില്‍ ആശങ്കയില്ലെന്നും ബിഷപ്പ് കൂട്ടിചേര്‍ത്തു.
നിലവിളക്ക് വിവാദത്തില്‍ സഭയ്ക്ക് പങ്കില്ല. സിഎസ്ഐ സഭയുടെ എല്ലാം പരിപാടികളും വിളക്ക് കൊളുത്തികൊണ്ടാണ് ആരംഭിക്കുന്നത്. നിലവിളക്കിനെ ഐശ്വര്യത്തിന്റ ചിഹ്നമായാണ് സഭ കരുതുന്നതെന്നും ബിഷപ്പ് പറഞ്ഞു.വിഴിഞ്ഞം പദ്ധതി നടപ്പിലാകണമെന്നാണ് സഭ ആഗ്രഹിക്കുന്നത്.പദ്ധതിയോട് യാതൊരുവിധത്തിലുള്ള എതിര്‍പ്പും തങ്ങള്‍ക്കില്ലെന്നും ബിഷപ്പ് വ്യക്തമാക്കി.
എന്നാല്‍ ലത്തിന് സഭയ്ക്ക് ഇതിലുള്ള ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന നിലപാടില്‍ മാറ്റമില്ല. കഴിഞ്ഞ വര്‍ഷം എല്എമ്മസില് വച്ച് മാധ്യമ പ്രവര്‍ത്തകരും സഭാംഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നുള്ള കേസ് പിന്‍വലിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: