കാന്തല്ലൂര്‍ (ഇടുക്കി):അത്തപ്പൂക്കളമൊരുക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ കാന്തല്ലൂര്‍ ജി.എന്‍ പുരത്ത് പൂക്കള്‍ റെഡി. രണ്ടേക്കര്‍ പ്രദേശത്താണ് മനോഹരന് എന്നയാള്‍ ജമന്തിപ്പൂ നട്ടിരിക്കുന്നത്. സാധാരണ കാന്തല്ലൂര്‍, മറയൂര്‍ പ്രദേശങ്ങളില്‍ പച്ചക്കറിയും ആപ്പിള്‍ ഉള്‍പ്പെടെയുള്ള പഴവര്‍ഗ്ഗങ്ങളുമാണ് കൃഷി ചെയ്യാറുള്ളത്.
കഴിഞ്ഞ വര്‍ഷമാണ് മനോഹരന് ആദ്യമായി പൂക്കൃഷി പരീക്ഷിച്ചത്. ആദ്യ കൃഷി ലാഭകരമായതോടെ വീണ്ടും ജമന്തി കൃഷി നടത്തുകയായിരുന്നു. ബാംഗ്ലൂരില്‍ നിന്നാണ് വിത്ത് വാങ്ങുന്നത്. ചെടി നട്ട് മൂന്ന് മാസം കഴിയുമ്പോള്‍ വിളവെടുക്കാന്‍ തുടങ്ങും. രണ്ടേക്കര്‍ കൃഷിയിടത്തില്‍ നിന്നും രണ്ടായിരം കിലോയിലധികം പൂവ് ലഭിക്കും.
സീസണില്‍ ഒരു കിലോ പൂവിന് 100 രൂപ മുതല്‍ നൂറ്റിയമ്പത് രൂപവരെ വിലയുണ്ട്. എറണാകുളം, കോട്ടയം ജില്ലകളില്‍ നിന്നുള്ള പൂക്കടയുടമകള് ഇതിനോടകം മനോഹരന്റെ അടുത്തെത്തി കരാര്‍ ഉറപ്പിച്ചിട്ടുണ്ട്. തൊട്ടടുത്ത ദിവസം പൂവ് വിളവെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: