ഇരിട്ടി: ഇരിട്ടിയില്‍ മാവോയിസ്റ്റ് അനുകൂല പ്രചരണം നടത്തിയതിന് അറസ്റ്റിലായ 4 റവലൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ പ്രവര്‍ത്തകര്‍ക്കൊപ്പം പിടികിട്ടാനുള്ള അഞ്ചാമത്തെ പ്രതിയും ഇരിട്ടി പോലീസിന്റെ പിടിയിലായി.
തിരുവനന്തപുരം നെയ്യാറ്റിന്‍കര കടുവാപ്പള്ളി സ്വദേശി ബാഹുലേയന് (52) ആണ് പോലീസ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ ഇരിട്ടി ഡിവൈഎസ്പി പി.സുകുമാരനും എസ്പി സ്ക്വാഡ് അംഗങ്ങളും ചേര്‍ന്ന് ഏറണാകുളത്ത് വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 22നായിരുന്നു കേസ്സിനാസ്പദമായ സംഭവം. ഇരിട്ടി പട്ടണത്തില്‍ റവലൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ പേരില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പ്രചരണം നടത്തുകയായിരുന്ന അഞ്ച് പ്രവര്‍ത്തകരെ പോലീസ് നിരീക്ഷിക്കുന്നതറിഞ്ഞ് ഓടി രക്ഷപ്പെടുകയുണ്ടായി. തുടര്‍ന്ന് ഇരിട്ടി സിഐ വി.വി. മനോജിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ ആര്‍ഡിഎഫ് സംസ്ഥാന സെക്രട്ടറി മൂവാറ്റുപുഴ മണ്ണൂര്‍ സ്വദേശി അജയകുമാര്‍ (52), സംസ്ഥാന കമ്മിറ്റി അംഗം കരിവെള്ളൂര്‍ കിഴക്കേ വീട്ടില്‍ രാമകൃഷ്ണന് (48) എന്നിവരെ കസ്റ്റഡിയില്‍ എടുത്തു.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് കൂടെ ഉണ്ടായിരുന്ന മറ്റു മൂന്നു പേരെ പറ്റിയുള്ള വിവരം ലഭിക്കുന്നത്. ഒളിവില്‍ പോയ മൂന്നുപേരില്‍ വടകര സ്വദേശി സുഗതന്, തൃശൂര്‍ സ്വദേശി ഔസേപ്പ് കുട്ടി എന്നിവരെ ഇരിട്ടി പോലീസ് വിവിധ സ്ഥലങ്ങളില്‍ നിന്നായി പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. ഇവരെല്ലാവരും യുഎപിഎ നിയമപ്രകാരം ജയിലിലാണ്. ഈ കോസില്‍ പിടികിട്ടാനുള്ള അഞ്ചാം പ്രതിയാണ് ബാഹുലേയന്. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ ബാഹുലേയനെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: