ആലുവ: കെഎസ്ആര്‍ടിസി ബസ് കാറിലുരസിയതിനെ തുടര്‍ന്ന് നടുറോഡില്‍ പഞ്ചായത്ത് മെമ്പറുടെ ആഭാസം. ബസിന്റെ ഡ്രൈവറേയും, കണ്ടക്ടറേയും കൈയ്യേറ്റം ചെയ്ത പഞ്ചായത്തംഗം ബസ് യാത്രക്കാരെ വഴിയാധാരമാക്കുകയും ചെയ്തു.
എടത്തല പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ എം.എ. അബ്ദുള്ഖാദറിനെതിരെയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പരാതി നല്‍കിയിരിക്കുന്നത്. പറവൂരില്‍ നിന്ന് ആലുവയിലേയ്ക്ക് വരികയായിരുന്ന ബസിലെ ജീവനക്കാര്‍ക്കാണ് ജനപ്രതിനിധിയുടെ മര്‍ദ്ദനമേറ്റത്. മന്നം സ്വദേശികളായ കണ്ടക്ടര്‍ പേരെപ്പറമ്പില്‍ ഷെഫീക്ക് (32), െ്രെഡവര്‍ ചന്തപ്പാടം ദിലീപ് കുമാര്‍ (37) എന്നിവരാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. പഞ്ചായത്തംഗം അബ്ദുള്‍ഖാദറിന്റെ കാര്‍ ബസിനു മുന്പില് സഞ്ചരിക്കുകയായിരുന്നു. ബസ് സ്റ്റോപ്പില്‍ നിര്‍ത്തി ബസ്സ് മുന്നോട്ട് എടുക്കുമ്പോള്‍ പല തവണ അബ്ദുള്‍ഖാദര്‍ കാര്‍ മുന്പില് നിറുത്തി തടസം സൃഷ്ടിച്ചതായി െ്രെഡവര്‍ പറഞ്ഞു. മുന്പില് റോഡ് ഒഴിഞ്ഞു കിടന്നിട്ടും അബ്ദുള്‍ഖാദര്‍ മനപൂര്‍വ്വം ഗതാഗതം തടസപ്പെടുത്തുകയായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇതിനിടെ അബ്ദുള്‍ഖാദറിന്റെ കാറില്‍ കെഎസ്ആര്‍ടിസി ബസ് മുട്ടുകയും ചെയ്യുകയായിരുന്നു. ഇതോടെ കാറില്‍ നിന്ന് ആക്രോശവുമായി ഇറങ്ങി വന്ന് വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ഡ്രൈവര്‍ ബസില്‍ നിന്ന് ഇറങ്ങിയതോടെ പഞ്ചായത്തംഗം മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് റോഡില്‍ ഇറങ്ങിയ കണ്ടക്ടറേയും പഞ്ചായത്തംഗം മര്‍ദ്ദിച്ചതായാണ് പരാതി.
പ്രശ്നം പരിഹരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടിട്ടും പഞ്ചായത്തംഗം കൂട്ടാക്കിയില്ല. മര്‍ദ്ദനം രൂക്ഷമായതോടെ ഇതോടെ ഇരുവരും പോലീസിനെ വിളിച്ചു. ബസിലെ യാത്രക്കാര്‍ കാത്തു നിന്ന് മറ്റ് ബസില്‍ കയറി യാത്ര ചെയ്യേണ്ട അവസ്ഥയിലുമായി. ഇരുവരുടേയും പരാതിയെ തുടര്‍ന്ന് ആലുവ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: