കൊച്ചി: സേഫ് കേരള പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പും തൊഴില്‍വകുപ്പും സംയുക്തമായി കാക്കനാട് മേഖലയിലെ ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്തി. പലയിടങ്ങളിലും വേണ്ടത്ര താമസസൗകര്യമില്ലെന്നു പരിശോധനയില്‍ കണ്ടെത്തി. വൃത്തിഹീനമായ പാചകപ്പുരയും മിക്കയിടങ്ങളിലും കക്കൂസ് സൗകര്യമില്ലാത്ത അവസ്ഥയാണെന്നും കണ്ടെത്തി. തൊഴിലാളികളില്‍ ഭൂരിഭാഗവും തറയില്കിടന്നാണ് ഉറങ്ങുന്നത്. തൊഴിലാളികള്‍ക്കു മതിയായ ജീവിത സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് വകുപ്പുതലത്തില്‍ നോട്ടീസ് നല്കാന് തീരുമാനിച്ചു. പരിശോധനയ്ക്ക് ആരോഗ്യവകുപ്പ് ഇന്‍സ്പെക്ടര്‍മാരായ കെ.പി. സന്തോഷ്, പി. സാബു, എ.എസ്. നവാസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അജിത്കുമാര്‍, അബ്ദുള്‍ ജലീല്‍, ജോജി, റാഫി ജോസഫ്, ലേബര്‍ ഓഫീസര്‍ സി.സി. ചിന്നന്, അസി. ലേബര്‍ ഓഫീസര്‍മാരായ ബാബുരാജ്, സി.എസ്. വേണുഗോപാല്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: