കര്‍ക്കടക മാസത്തിലെ അമാവാസിക്ക് പിതൃക്കള്‍ക്കു തര്‍പ്പണം ചെയ്യാന്‍ വിശ്വാസികള്‍ നാടിന്റെ വിവിധ മേഖലകളിലെ തര്‍പ്പണ കേന്ദ്രങ്ങളില്‍ ഇന്ന് ഒത്തുകൂടും. വിവിധ പുണ്യ സ്ഥാനങ്ങള്‍ ഇന്നലെത്തന്നെ സജ്ജമായിരുന്നു. പരലോകം പൂകിയ ഉറ്റവരുടെയും ഉടയവരുടെയും ആത്മാക്കള്‍ക്ക് ഉദകക്രിയക്ക് വ്യാപകമായ സൗകര്യങ്ങളും സംവിധാനങ്ങളുമാണ് ഓരോ പുണ്യ കേന്ദ്രത്തിലും ഒരുക്കയിരിക്കുന്നത്.
വര്‍ക്കല, ശംഖുമുഖം, തിരുനെല്ലി, തിരുവല്ലം, തിരുനാവായ ആലുവ, ചേലാമറ്റം തുടങ്ങിയ പ്രസിദ്ധ കേന്ദ്രങ്ങള്‍ക്കു പുറമേ പ്രാദേശികമായ ഒട്ടുമിക്ക പുണ്യകേന്ദ്രങ്ങളിലും മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരക്കു കണക്കിലെടുത്ത് യാത്രാ സൗകര്യങ്ങളും കനത്ത സുരക്ഷാ സംവധാനങ്ങളും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.
സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി ക്ഷേത്രവും പരിസരവും സിസിടിവി നിരീക്ഷണത്തിലാണ്. ആദ്യമായാണ് കര്‍ക്കടക വാവുബലിക്ക് ഇവിടെ സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത്. തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ 23 കിലോമീറ്ററിന് മുന്‍പ് കാട്ടിക്കുളത്ത് നിര്‍ത്തിയിടണം. മുപ്പത്തിയഞ്ചോളം കെഎസ്ആര്‍ടിസി ബസ്സുകള്‍ തീര്‍ത്ഥാടകരെ തിരുനെല്ലിയിലെത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: