കൊച്ചി: സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ പിതൃപുണ്യം തേടി പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. തിരുവനന്തപുരം ജില്ലയിl തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ശംഖുംമുഖം, വര്‍ക്കല, കോവളം, അരുവിക്കര, അരുവിപ്പുറം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര് ബലി തര്‍പ്പണത്തിന് എത്തിയത്.
കന്യാകുമാരിയിലെ ത്രിവേണി സംഗമത്തിലും ബലി തര്‍പ്പണത്തിന് വന്‍ തിരക്ക് അനുഭവപ്പെട്ടു. ആലുവ മണപ്പുറത്തും പതിനായിരങ്ങള്‍ ബലിയിട്ടു. ദേവസ്വം ബോര്‍ഡും വിവിധ ഹിന്ദുസംഘടനകളും ബലിതര്‍പ്പണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.
ആലുവയിലും ഭക്തരുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഇവിടെ 80ലധികം ബലിത്തറകളും 320 പരികര്‍മ്മികളുടെയും സൗകര്യം ഒരുക്കിയിരുന്നു. ആലുവ മണല്‍പ്പുറത്തും ആലുവ അദ്വൈതാശ്രമത്തിലും തര്‍പ്പണത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
കൊല്ലത്ത് തിരുമുല്ലവാരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വ്യാഴാഴ്ച വൈകുന്നേരം 6.42 മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങിയിരുന്നു. തിരുമുല്ലാവാരം കടപ്പുറത്തും ക്ഷേത്രപരിസരത്തും വാവുബലിക്കു വന്നവരെ കൊണ്ടുനിറഞ്ഞു. ഒരേസമയം 500 പേര്‍ക്കു ബലിതര്‍പ്പണം നടത്തുന്നതിനു വിശാലമായ പന്തലാണ് ഒരുക്കിയിട്ടുള്ളത്.
മലപ്പുറം തിരുനാവായയിലെ ഭാരതപ്പുഴയോരത്തെ നാവാമുകുന്ദ ക്ഷേത്രത്തില്‍ പിതൃതര്‍പ്പണത്തിനായി ആയിരക്കണക്കിന് ആളുള്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: