കൊല്ലം: എള്ളും പൂവുമര്‍പ്പിച്ച് പിതൃക്കള്‍ക്ക് പതിനായിരങ്ങള്‍ ഇന്നു ബലിതര്‍പ്പണം നടത്തും. ജില്ലയിലെ പ്രധാന ക്ഷേത്രസങ്കേതങ്ങളും സ്നാനഘട്ടങ്ങളും ബലികര്മ്മങ്ങള്ക്കായെത്തിയവരുടെ തിരക്കിലമര്‍ന്നു.
അമാവാസി ഇന്നലെ ആരംഭിച്ചതിനാല്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ വൈകിട്ട് 6. 42 ഓടെ കര്‍മ്മങ്ങള്‍ ആരംഭിച്ചു. എന്നാല്‍ വിശ്വാസപ്രകാരം സര്‍വസാക്ഷിയായ സൂര്യദേവന്റെ ഉദയത്തിന് ശേഷമാണ് കര്‍മ്മങ്ങള്‍ നടത്തേണ്ടതെന്ന വിധിപ്രകാരം ഇന്ന് പുലര്‍ച്ചെ മുതലാണ് കൂടുതല്‍ ക്ഷേത്രങ്ങളിലും തര്പ്പണകര്മ്മങ്ങള് നടക്കുന്നത്. തിരുമുല്ലാവാരം മഹാവിഷ്ണുക്ഷേത്രസങ്കേതത്തില് വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തില്‍ കര്‍മ്മങ്ങള്‍ക്ക് ഇന്നലെ തുടക്കമായി. ഒരു സമയം അഞ്ഞൂറ് പേര്‍ക്ക് തര്‍പ്പണം ചെയ്യാവുന്ന വിധത്തില്‍ വിശാലമായ പന്തലൊരുക്കിയാണ് പരിപാടികള്‍. എറണാകുളം പാവക്കുളം മഹാദേവക്ഷേത്രത്തില്‍ നിന്നുള്ള അര്‍ച്ചക് പുരോഹിത വിഭാഗമാണ് നേതൃത്വം നല്‍കുന്നത്. അമ്പതോളം മാതൃശക്തി പ്രവര്‍ത്തകരടക്കം 150 സന്നദ്ധപ്രവര്‍ത്തകര്‍ ഭക്തജനങ്ങള്‍ക്ക് സൗകര്യങ്ങളൊരുക്കി ഒപ്പമുണ്ടാകും. ഇതാദ്യമായി ബലിതര്‍പ്പണത്തിനുള്ള സൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലും ഇവിടെ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രോപദേശകസമിതിയുടെ സഹകരണത്തോടെയാണിത്. ക്ഷേത്രത്തോടു ചേര്‍ന്ന് ഒരേസമയം ആയിരം പേര്‍ക്ക് ഇരിക്കാവുന്ന തരത്തില്‍ ബലിമണ്ഡപങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ബലിതര്‍പ്പണത്തിന് എത്തുന്ന ഭക്തരുടെ സുരക്ഷക്കായി 10 ലൈഫ് ഗാര്‍ഡുകളുടെ സേവനം ഉറപ്പാക്കും. ക്രമസമാധാന ചുമതല പൂര്‍ണമായും പോലീസിന്റെ നിയന്ത്രണത്തിലാണ്. ക്ഷേത്രവും പരിസരവും പൂര്‍ണമായും സിസിടിവി നിരീക്ഷണത്തിലാണ്. ബലിതര്പ്പണദിനത്തില് ഏകദേശം 800 പോലീസുകാരെ സുരക്ഷക്കും വാഹനനിയന്ത്രണത്തിനുമായി നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. കുടിവെള്ളം, വൈദ്യുതി എന്നിവ ഉറപ്പാക്കും. വനിതകളുടെ സുരക്ഷക്കായി വനിതാ പോലീസിന്റെ സേവനം ലഭ്യമാക്കും. കെഎസ്ആര്‍ടിസി പ്രത്യേകബസ് സര്‍വീസ് നടത്തും. ആരോഗ്യവകുപ്പ് ആംബുലന്‍സ് അടക്കമുള്ള മെഡിക്കല്‍ ടീം പ്രവര്‍ത്തിക്കും. കൊല്ലം, തിരുമുല്ലാവാരം, മുണ്ടയ്ക്കല്‍ പാപനാശം എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം നിയന്ത്രണങ്ങള്‍ക്ക് വിധേയമായാകും പ്രവര്‍ത്തിക്കുക. പത്തനാപുരം എലിക്കാട്ടൂര്‍ ശ്രീ മഹാദേവീക്ഷേത്രത്തിന്റെയും കമുകുംചേരി നചികേതസ് ആദ്ധ്യാത്മിക അന്തര്യോഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വാവുബലിതര്‍പ്പണം നടത്തും. എലിക്കാട്ടൂര്‍ ക്ഷേത്രക്കടവില്‍ കര്‍ക്കിടകവാവു ദിവസം വേദവിധി പ്രകാരം നടത്തുന്ന ബലിതര്‍പ്പണം രാവിലെ എട്ടിന് ആരംഭിക്കും. രാവിലെ ഏഴിന് കുഴീപ്പളളി എന്‍.കെ.നമ്പൂതിരി പ്രഭാഷണം നടത്തും.
അഷ്ടമുടി ശ്രീവീരഭദ്രസ്വാമി ക്ഷേത്രത്തിലെ ബലിതര്‍പ്പണചടങ്ങുകള്‍ രാവിലെ 6ന് തുടങ്ങി വൈകിട്ട് 6ന് സമാപിക്കും. വന്മള പി.വി. വിശ്വനാഥന് ശാന്തി മുഖ്യകാര്‍മ്മികത്വം വഹിക്കും. സഹകാര്‍മ്മികരായി ഇരുപത്തഞ്ചോളം പേരുണ്ടാകും. പിതൃക്കള്‍ക്ക് തിലഹോമം ഉള്‍പ്പെടെയുള്ള പൂജാകര്‍മ്മങ്ങള്‍ നടത്തുവാന്‍ ദേവസ്വം മേല്‍ശാന്തി കെ.സുകുമാരന്‍ ശാന്തി, നിത്യശാന്തി രാംകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പരവൂര്‍ കോങ്ങാല്‍ പനമൂട് ക്ഷേത്രത്തിലും പിന്നിലെ കടപ്പുറത്തുമായി കര്‍ക്കടക വാവുബലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: