ആലപ്പുഴ: പിതൃപുണ്യ മോക്ഷം തേടി പതിനായിരങ്ങള്‍ വിവിധ സ്നാനഘട്ടങ്ങളിലും പുണ്യകേന്ദ്രങ്ങളിലും വിവിധ ക്ഷേത്രങ്ങളിലും ബലിതര്‍പ്പണം നടത്തി. പുലര്‍ച്ചെ 4 മുതല്‍ ത ന്നെ ബലിതര്‍പ്പണ കേന്ദ്രങ്ങള്‍ സജീവമായിരുന്നു. ആയിരക്കണക്കിനാളുകളാണ് വിവിധ കേന്ദ്രങ്ങളില്‍ ബലിതര്‍പ്പണം നടത്തിയത്. മഴ മാറിനിന്നത് ബലിതര്‍പ്പണത്തിനെത്തിയവര്‍ക്ക് അനുഗ്രഹമായി. തൃക്കുന്നപ്പുഴ കടല്ത്തീം, അമ്പലപ്പുഴ, പുന്നപ്ര, മാരാരിക്കുളം കടല്‍ത്തീരങ്ങളിലും ബലിതര്‍പ്പണം നടന്നു.
തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രം, കൊറ്റംകുളങ്ങര വിഷ്ണു ക്ഷേത്രം, മരുത്തോര്‍വട്ടം ശ്രീധന്വന്തരീ ക്ഷേത്രം, ചക്കുളത്ത്കാവ് ക്ഷേത്രം, എടത്വ ആനപ്രമ്പാല്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലും കര്‍ക്കടക വാവുബലി തര്‍പ്പണം പുലര്‍ച്ചെ ആരംഭിച്ചു. പല്ലന ശ്രീപോര്‍ക്കലി ദേവീ മഹാദേവ ക്ഷേത്രത്തിന് പടിഞ്ഞാറെ കടല്‍തീരത്ത് കര്‍ക്കടക വാവുബലി ചടങ്ങുകള്‍ നടന്നു. മാരാരിക്കുളം മഹാദേവക്ഷേത്രത്തിലെ തീര്‍ത്ഥക്കുളത്തില്‍ വാവുബലി നടന്നു. തൈക്കല്‍ ശിവപുരി കടല്‍ത്തീരത്ത് നടക്കുന്ന തര്‍പ്പണ ചടങ്ങുകള്‍ക്ക് കെ.കെ.കണ്ണപ്പന് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രം, വേളോര്‍വട്ടം ക്ഷേത്രങ്ങളിലും വാവുബലി തര്‍പ്പണത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. മരുത്തോര്‍വട്ടത്ത് വന്‍ ജനപ്രവാഹമാണ് ഇത്തവണ അനുഭവപ്പെട്ടത്. തോട്ടപ്പള്ളി പൊഴിമുഖം, തോട്ടപ്പള്ളി ശ്രീബലഭദ്ര സ്വാമി ക്ഷേത്രം, കണ്ടിയൂര്‍ ആറാട്ട് കടവ്, പുത്തനമ്പലം ശ്രീനാരായണപുരം ക്ഷേത്രം, അമ്പലപ്പുഴ കോമന തീരം, പുന്നപ്ര കടല്‍ തീരം, കഞ്ഞിപ്പാടം ശങ്കര നാരായണ മൂര്‍ത്തി ക്ഷേത്രം, ആറാട്ടുപുഴ വലിയഴീക്കല്‍ സുബ്രഹ്മണ്യ സ്വാമിക്ഷേത്രം, മുതുകുളം കൊല്ലക പോരൂര്‍മഠം ദേവീക്ഷത്രം, മംഗലം ഇടക്കാട് ജ്ഞാനേശ്വരം ക്ഷേത്രം, പുതിയവിള അമ്പലത്തുംനട, മുതുകുളം ഇലങ്കം, ഭരണിക്കാവ് കട്ടച്ചിറ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളില്‍ പിതൃതര്‍പ്പണ ചടങ്ങുകള്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.
കടല്‍ത്തീരങ്ങളിലും ക്ഷേത്രങ്ങളിലും ബലിതര്പ്പണത്തിനെത്തിയവരെ സഹായിക്കാനായി സേവാഭാരതിപ്രവര്‍ത്തകര്‍ സജീവമായി ഉണ്ടായിരുന്നു. പലയിടങ്ങളിലും ചുക്കുകാപ്പിയും ചായയും സൗജന്യമായി സേവാഭാരതി വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: