അമ്പലപ്പുഴ: ദേശീയപാതയില്‍ രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടങ്ങളില്‍ നാലു കുട്ടികളടക്കം 11 പേര്‍ക്ക് പരിക്കേറ്റു. തൃക്കുന്നപ്പുഴ പള്ളിപ്പാട് കാഞ്ഞിരത്തുവീട്ടില് മനോഹരന്റെ മകന് ഹരിലാല്‍ (29), ഭാര്യ ഷൈനി (27), അമ്മ വത്സല (45), ബന്ധു ശ്രീജ (42), ശ്രീജയുടെ മകള്‍ കാവേരി (14), ആറാട്ടുപുഴ ദാറുല്‍ സലാം വീട്ടില്‍ ഷെഫീക്കിന്റെ ഭാര്യ ഷൈബി (32), മക്കളായ ഹൈറ (9), സഹില്‍ (6), ഒറ്റപ്പന തെക്കേതില്‍ ഷുക്കൂറിന്റെ ഭാര്യ സജില (32), മകന് ഷാഹിര്‍ (3) ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ ടാക്സി ഡ്രൈവര്‍ കരുവാറ്റ കൃഷ്ണവിലാസത്തില് രാധാകൃഷ്ണന് (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കരൂര്‍ പെട്രോള്‍ പമ്പിനു സമീപം ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോടാക്സിയുടെ വശത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിന്റെ പിന്‍ഭാഗം തട്ടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഓട്ടോ ടാക്സി മറിഞ്ഞു. ആരുടെയും പരിക്ക് ഗുരുതരമല്ല. കച്ചേരിമുക്കിനു സമീപം ഉച്ചയ്ക്ക് ഒരുമണിയോടെ കാല്‍നടയാത്രക്കാരിയായ കഞ്ഞിപ്പാടം രാജേഷ് ഭവനില്‍ മണിയമ്മ (72)ആണ് അപകടത്തില്‍പ്പെട്ടത്.ഭാഗ്യക്കുറി വില്പനക്കാരിയായ ഇവരെ കാറിടിച്ച വീഴ്ത്തുകയായിരുന്നു. ഇരുകാലുകള്‍ക്കും കൈകള്‍ക്കും പരിക്കേറ്റ ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: