ജക്കാര്‍ത്ത: മുന്‍ ലോക ഒന്നാം നമ്പറും ഇന്ത്യന്‍ ബാഡ്മിന്റണിലെ സൂപ്പര്‍താരവുമായ സൈന നെഹ്വാള് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. സെമിയിലെത്തിയതോടെ സൈന ലോക ചാമ്പ്യന്‍ഷിപ്പിലെ തന്റെ ആദ്യ മെഡലും ഉറപ്പിച്ചു.
മുന്‍ ലോകചാമ്പ്യനായ ചൈനയുടെ യിഹാന് വാങ്ങിനെ 21-15, 19-21, 21-19 എന്ന സ്കോറിന് തകര്‍ത്താണ് സൈന ചരിത്രത്തിലാദ്യമായി ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയിലെത്തിയത്. മത്സരം ഒരു മണിക്കൂറും 12 മിനിറ്റും നീണ്ടുനിന്നു. സെമിയില്‍ ഇന്‍ഡോനേഷ്യയുടെ ലിന്‍ഡാവെനി ഫനേത്രിയാണ് സൈനയുടെ എതിരാളി.
അതേസമയം കഴിഞ്ഞ രണ്ട് വര്‍ഷത്തെ വെങ്കല മെഡല്‍ ജേത്രിയായിരുന്ന പി.വി. സിന്ധുവിന് ക്വാര്‍ട്ടറില്‍ അടിതെറ്റി. ദക്ഷിണ കൊറിയയുടെ എട്ടാം സീഡ് സങ് ജി ഹ്യുന്നിനോടാണ് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോറ്റത്. സ്കോര്‍: 17-21, 21-19, 16-21. വനിതാ ഡബിള്‍സിലും ഇന്ത്യന്‍ മുന്നേറ്റം അവസാനിച്ചു. മുന്‍ വെങ്കല മെഡല്‍ ജേതാക്കളായ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം സീഡ് ചെയ്യപ്പെടാത്ത ജപ്പാന്റെ നവോകോ ഫുകുമാന്-കുറുമി യൊനാവോ സഖ്യത്തോടാണ് 25-23, 21-14 എന്ന സ്കോറുകള്‍ക്ക് പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: