ഡമാസ്കസ്: യുവതികളെ മാത്രമല്ല പെണ്‍കുട്ടികെളയും കുരുന്നുകളെയും വരെ ഐ എസ് ഭീകരര്‍ കിരാതമായ മാനഭംഗങ്ങള്‍ക്ക് ഇരയാക്കുന്നു. ഇവയ്ക്കെല്ലാം മറയാക്കുന്നത് മതത്തെയും വിശുദ്ധ ഖുറാനെയും.
മാനഭംഗം, പ്രത്യേകിച്ച് അന്യമതസ്ഥരെ (യസീദികളെയും ക്രിസ്ത്യാനികളെയും) ചെയ്യുന്നത് പാപമല്ലെന്നും അങ്ങനെ ചെയ്യുന്നതിനെ വിശുദ്ധ ഗ്രന്ഥം പ്രോല്‍സാഹിപ്പിക്കുന്നുവെന്നും അന്യമതസ്ഥരായ പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയാല്‍ ദൈവത്തോട് കൂടുതല്‍ അടുക്കുമെന്നുമാണ് ഭീകരര്‍ പറയുന്നത്. ഭീകരരുടെ ക്യാമ്പില്‍ നിന്ന് രക്ഷാ പ്രവര്‍ത്തകര്‍ മോചിപ്പിച്ച ഒരു പെണ്‍കുട്ടി ചാനല്‍ ഫോറിനോടു പറഞ്ഞു. തന്റെ കൈകളും വായും മൂടിക്കെട്ടിയാണ് ഭീകരര്‍ തന്നെ പീഡിപ്പിച്ചത്. പന്ത്രണ്ടുവയസുകാരി ചാനലിന്റെ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
പീഡിപ്പിക്കും മുന്‍പ് ഭീകരന് കൈകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു. പീഡിപ്പിക്കരുതെന്നും വെറുതേ വിടണമെന്നും താന്‍ യാചിച്ചു. എന്നാല്‍ അയാള്‍ അത് വകവെച്ചില്ല. പീഡനത്തിനു ശേഷവും അയാള്‍ പ്രാര്‍ഥിച്ചു. അവള് പറഞ്ഞു. ദൈവത്തോട് കൂടുതല്‍ അടുക്കാനാണത്രേ അയാള്‍ തങ്ങളെ പീഡിപ്പിച്ചിരുന്നത്. ഓരോ തവണയും തന്നെ പീഡിപ്പിക്കുമ്പോള്‍ അയാള്‍ പ്രാര്‍ഥിച്ചിരുന്നു. ഇത് തെറ്റാണെന്നും ഇതുകൊണ്ടൊന്നും ദൈവത്തോട് അടുക്കാന്‍ കഴിയില്ലെന്നും പറഞ്ഞിട്ടും അതൊന്നും അയാള്‍ കേട്ടില്ല. പീഡനത്തിന് ഇരയായ മറ്റൊരു പെണ്‍കുട്ടി പറഞ്ഞു. പന്ത്രണ്ടു പേരടങ്ങിയ സംഘം തന്നെ കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. ഒരു പെണ്‍കുട്ടി പറഞ്ഞു.
തന്റെ മകളെ ക്രൂരമായ മാനഭംഗത്തിന് ഭീകരര്‍ ഇരയാക്കുന്നത് കാണേണ്ടി വന്ന ഒരമ്മയുടെ അഭിമുഖവും ചാനല്‍ ഫോറില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. എട്ടുമാസം ഭീകരരുടെ ക്യാമ്പില്‍ കഴിയേണ്ടിവന്ന അമ്മയേയും രണ്ടു മക്കളെയും രക്ഷാപ്രവര്‍ത്തകരാണ് മോചിപ്പിച്ചത്. തന്റെ ഒന്‍പതുവയസുകാരിയായ മകളെ ഒരു ഭീകരന് ബലമായി ടോയ്ലറ്റില് കൊണ്ടുപോയി. എതിര്‍ത്ത അവള്‍ക്ക് മയക്കുമരുന്നു നല്കി പീഡിപ്പിക്കുകയായിരുന്നു. എതിര്‍ത്താല്‍ കൊല്ലുമെന്ന് എന്നെ ഭീഷണിപ്പെടുത്തി. എന്തുവന്നാലും താന്‍ എതിര്‍ക്കുമെന്ന് പറഞ്ഞപ്പോള്‍ ഒന്‍പതുവയസുകാരിയെ മാനഭംഗപ്പെടുത്തുന്നത് ഞങ്ങളുടെ മതത്തില്‍ കുറ്റമല്ലെന്നാണ് അയാള്‍ പറഞ്ഞത്. അവര്‍ തുടര്‍ന്നു.
കൂട്ടമാനഭംഗങ്ങെളത്തുടര്ന്ന് ഭീകരരുടെ കസ്റ്റഡിയിലുള്ള, 60 പെണ്‍കുട്ടികളെങ്കിലും ഒരു മാസം ജീവനൊടുക്കുന്നുണ്ടെന്നാണ് കണക്ക്.ഇവരില്‍ കൂടുതലും യസീദികളും കൃസ്ത്യാനികളുമാണ്. നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമാണ് കൊടും പീഡനങ്ങള്‍ക്കും ലൈംഗിക പീഡനങ്ങള്‍ക്കും ഇരയായി ഭീകരരുടെ ക്യാമ്പുകളില്‍ കഴിയുന്നത്. സഹിക്കാന്‍ വയ്യാതെ വരുമ്പോള്‍ ദിവസവും രണ്ടു പേരെങ്കിലും ആത്മഹത്യ ചെയ്യുന്നുണ്ട്. യൂസിഫ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സന്നദ്ധ സംഘടന പ്രവര്‍ത്തക പറഞ്ഞു. കഴുത്ത് മുറിച്ചോ, തൂങ്ങിയോ ആകും അവര്‍ ജീവനൊടുക്കുകയത്രെ. അഭയാര്‍ഥി ക്യാമ്പുകളില്‍ എത്തിയശേഷവും അവര്‍ ജീവനൊടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: