ന്യൂദല്‍ഹി: സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്തൊട്ടാകെയുള്ള സ്കൂളുകളില്‍ ടോയ്ലറ്റ് നിര്‍മ്മിക്കുന്ന പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നു. 2014 ആഗസ്റ്റ് പതിനഞ്ചു മുതല്‍ 2015 ആഗസ്റ്റ് 15 വരെയായി 417,796 ടോയ്ലറ്റുകള് രാജ്യത്തൊട്ടാകെയുള്ള സ്കൂളുകളില്‍ പണിയാനായിരുന്നു ലക്ഷ്യം.
വ്യാഴാഴ്ച വരെയായി ലക്ഷ്യത്തില്‍ 98.32 ശതമാനം കൈവരിച്ചുകഴിഞ്ഞു. ബാക്കി 1.62 ശതമാനം (ഏഴായിരത്തിലേറെ) ടോയ്ലറ്റുകള് യുദ്ധകാല അടിസ്ഥാനത്തില്‍ പണിതു വരികയാണ്. അവ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും മുന്‍പ് പൂര്‍ത്തിയാക്കാനാണ് ശ്രമം.ഇന്നലെ രാത്രി വൈകിയും പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു വരികയായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസും കാബിനറ്റ് സെക്രട്ടറിയേറ്റും.
ഒരു വര്‍ഷത്തെ ലക്ഷ്യത്തില്‍ കൂടുതലും പൂര്‍ത്തീകരിക്കാനുള്ളത് ഒഡീഷയിലായിരുന്നു. സര്‍ക്കാര്‍,പൊതുമേഖലാ, സ്വകാര്യ സംരംഭങ്ങള്‍ വഴിയാണ് ഇവ പണിയുന്നത്. സര്‍ക്കാര്‍ വഴി പണിയുന്നവയെല്ലാം തന്നെ പൂര്‍ത്തിയായി. ഇനി എട്ടെണ്ണമേ പൂര്ത്തിയാകുനുള്ളൂ.മൊത്തം 417796 ടോയ്ലറ്റുകളില് 258644 എണ്ണം സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചാണ് നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: