കുറിച്ചി: പഞ്ചായത്തിന്റെ വിവിധ മേഖലകളിലെ മോഷണ ശ്രമങ്ങള്‍ തുടരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി ചെറുതും വലുതുമായ നിരവധി മോഷണ ശ്രമങ്ങളാണ് ഇവിടെ നടന്നത് . രാത്രിയില്‍ പെയ്യുന്ന കനത്ത മഴയുടെ മറവിലാണ് മോഷണം നടത്താനുള്ള ശ്രമങ്ങള്‍ കൂടുതലും നടക്കുന്നത്. അവസാനമായി കുറിച്ചി മന്ദിരത്ത് ചമ്പക്കുളം ജോസഫിന്റെ വീട്ടില്‍ നിന്നും അലമാരയില്‍ സൂക്ഷിച്ചിരുന്നഅരപവന്റെ സ്വര്‍ണ്ണ കൊലുസ്മോഷ്ടിച്ചു. കുറിച്ചി ഹോമിയോ ഗവേഷണ കേന്ദ്രം ജീവനക്കാരി സാലി, കെഎസ്ആര്ടിസിജീവനക്കാരന് വാഴച്ചിറ ആന്‍ഡ്രൂസ്, തെക്കേ പറമ്പില്‍ ജോയ് എന്നിവരുടെ വീടുകളിലും മോഷണശ്രമംനടന്നിരുന്നു. ജോയിയുടെ വീട്ടില്‍ നിന്നും മയക്കാന്‍ ഉപയോഗിക്കുന്ന മരുന്ന് പുരട്ടിയ ഷര്‍ട്ട് പോലിസ് കണ്ടെടുത്തു. ചിങ്ങവനം പോലിസ് സ്ഥലത്തെത്തി കേസ്സെടുത്തു അന്വേഷണം ആരംഭിച്ചു. രാത്രി കാലങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും അസമയങ്ങളില്‍ പുറത്ത് ശബ്ദം കേട്ടാല്‍ ഇറങ്ങരുതെന്നും പോലിസ് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: