കൊല്ലം: അറ്റോര്‍ണി ജനറലിനെ രൂക്ഷമായി വിമര്‍ശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബാര്‍ കോഴ കേസില്‍ ബാറുടമകള്‍ക്കുവേണ്ടി ഹാജരാകുന്നതില്‍ നിന്നും എ.ജി സ്വയം പിന്മാറണമെന്നും ഔചിത്യം പാലിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
എജി സംസ്ഥാനത്തിന്റെ താല്പര്യത്തിനെതിരെ നിലപാട് എടുക്കുന്നത് ശരിയല്ല. നടപടി ഫെഡറല്‍ സംവിധാനത്തിനു നിരക്കുന്നതല്ലെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം ബാര്‍ കേസില്‍ ഉടമകള്‍ക്ക് വേണ്ടി ആറ്റോര്‍ണി ജനറലിന് ഹാജരാകാമെന്ന് സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ബാര്‍ ഉടമകള്‍ക്ക് വേണ്ടി ഹാജരാകുന്നതില്‍ നിന്ന് എ.ജിയെ വിലക്കാനാകില്ല.
അദ്ദേഹത്തെ നിയമിച്ചത് സുപ്രീംകോടതിയല്ല, കേന്ദ്ര സര്‍ക്കാരാണ്. ചട്ടലംഘനമുണ്ടായാല്‍ നടപടിയെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് കോടതി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: