തിരുവനന്തപുരം: ചോദ്യപേപ്പര്‍ മാറിപ്പോയതിനെ തുടര്‍ന്ന് ഐഎസ്ആര്‍ഒ ഇന്നലെ നടത്തിയ ഒരു പരീക്ഷ മാറ്റിവച്ചു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ഐഎസ്ആര്‍ഒ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തിയ ഫിറ്റര്‍ പരീക്ഷയാണ് മാറ്റിവച്ചത്. ഇതുമൂലം ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങി വിദൂര സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള രണ്ടായിരത്തോളം ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതാനാകാതെ മടങ്ങി.
ഐഎസ്ആര്‍ഒയുടെ എല്പിഎസ്സി ടെക്നീഷ്യര്‍ ബി-ഫിറ്റര്‍ പരീക്ഷയുടെ ഇംഗ്ലീഷിലുള്ള ചോദ്യപേപ്പറാണ് മാറിപ്പോയത്. ഇന്നലെ ഫിറ്റര്‍, ഇലക്ട്രീഷ്യന് തസ്തികകകളിലേക്കാണ് പരീക്ഷ നടത്തിയത്. ആകെ 3,000 ത്തോളം ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതാനെത്തിയിരുന്നു. ഫിറ്ററിന്റെ എട്ട് ഒഴിവുകളിലേക്ക് നടത്തിയ പരീക്ഷയുടെ ഇംഗ്ലീഷിലുള്ള ചോദ്യപേപ്പറാണ് മാറിയത്. എന്നാല്‍ ഹിന്ദിയിലുള്ള ചോദ്യപേപ്പര്‍ മാറിയില്ല. രാവിലെ 10ന് പരീക്ഷ ആരംഭിച്ചപ്പോള്‍ ചോദ്യപേപ്പര്‍ വിതരണം ചെയ്തു. പൊട്ടിച്ചുവായിച്ച ഉദ്യോഗാര്‍ഥികള്‍ ഫിറ്റര്‍ പരീക്ഷയുടെ സിലബസിന് പുറത്തുള്ള ചോദ്യങ്ങള്‍ കണ്ട് ഞെട്ടി. തുടര്‍ന്ന് വിശദപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇംഗ്ലീഷ് ചേദ്യപേപ്പര് മാറിയത് അധികൃതര്‍ തിരിച്ചറിഞ്ഞത്. ഇതിലടങ്ങിയ 60 ചോദ്യങ്ങളും ഇലക്ട്രീഷ്യന് പരീക്ഷയ്ക്കുള്ളതായിരുന്നു.
അബദ്ധം മനസ്സിലാക്കിയ അധികൃതര്‍ ഫിറ്റര്‍ പരീക്ഷയ്ക്കെത്തിയ എല്ലാവരിലും നിന്ന് ചോദ്യപേപ്പറും ഹാള്‍ടിക്കറ്റും അഡ്മിറ്റ് കാര്‍ഡും ഒഎംആര്‍ പേപ്പറും (ഉത്തരക്കടലാസും) മടക്കി വാങ്ങി. പരീക്ഷ റദ്ദാക്കിയെന്നും അറിയിച്ചു. ഐഎസ്ആര്‍ഒയുടെ അച്ചടിവിഭാഗത്തിന് സംഭവിച്ച തെറ്റാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്നും അവര്‍ ഉദ്യോഗാര്‍ഥികളോട് പറഞ്ഞു. ഒരുമാസത്തിനകം പുതുക്കിയ തീയതി ഇവരെ അറിയിക്കുമെന്നും അധികൃതര്‍ ഉറപ്പു നല്കി. എന്നാല്‍ വിദൂരസംസ്ഥാനങ്ങളില് നിന്നെത്തിയവര്‍ തങ്ങളനുഭവിച്ച ബുദ്ധിമുട്ട് അധികൃതരെ അറിയിച്ചു. മാത്രമല്ല യാത്രാബത്ത അടക്കമുള്ള കാര്യങ്ങള്‍ പരിഹരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഐഎസ്ആര്‍ഒയുടെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ച് അതിനുവേണ്ട നടപടി സ്വീകരിക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്കിയതോടെ ഉദ്യോഗാര്‍ഥികള്‍ പിരിഞ്ഞു പോയി.
പരീക്ഷയ്ക്കെത്തിയവരില്‍ പകുതിയില്‍ കൂടുതലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തെത്തിയവരാണ്. ഏറിയകൂറും 35 വയസ്സോ അതിനടുത്തവരോ ആണ്. ഇനി തങ്ങള്‍ക്ക് അവസരം ലഭിക്കുമോ എന്ന ആശങ്കയുമായാണ് അവര്‍ മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: