ജക്കാര്‍ത്ത: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്വാളിനു വെള്ളിമെഡല്‍. ഫൈനലില്‍ സ്പെയിനിന്റെ കരോലിന മാരിനോടു പരാജയപ്പെട്ട സൈന വെള്ളികൊണ്ടു തൃപ്തിപ്പെടുകയായിരുന്നു.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മാരിന് സൈനയെ പരാജയപ്പെടുത്തിയത്. സ്കോര്‍: 21-16, 21-19. ഇതോടെ ലോകചാമ്പ്യഷിപ്പില് വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി സൈനയ്ക്കു സ്വന്തമായി.
ജക്കാര്‍ത്ത: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണം ഇന്ത്യയുടെ സൂപ്പര്‍താരം സൈന നെഹ്വാളിന് കയ്യെത്തും ദൂരത്ത് നഷ്ടമായി. ഇന്നലെ നടന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ സ്പെയിനിന്റെ കരോലിന മാരിനോട് പരാജയപ്പെട്ടതാണ് സൈനക്ക് തിരിച്ചടിയായത്. പരാജയത്തോടെ സൈനക്ക് വെള്ളിമെഡല്‍ കൊണ്ട് തൃപ്തിയടയേണ്ടിവന്നു. എന്നാല്‍ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സിംഗിള്‍സില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും സൈനക്ക് സ്വന്തം. മുന്‍പ് രണ്ട് തവണ പി.വി. സിന്ധു വെങ്കലം നേടിയിരുന്നു. 2013, 14 വര്‍ഷങ്ങളിലായിരുന്നു സിന്ധുവിന്റെ നേട്ടം. ഡബിള്‍സില്‍ ജ്വാല ഗുട്ട-അശ്വനി പൊന്നപ്പ സഖ്യം 2011ലും വെങ്കലം നേടിയിട്ടുണ്ട്.
ഫൈനലില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് കരോലിന മാരിന സൈനയെ കീഴടക്കിയത്. 59 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ 21-16, 21-19 എന സ്കോറിനായിരുന്നു സൈനക്കെതിരെ കരോലിനയുടെ വിജയം. ആദ്യ ഗെയിമില്‍ അസാമാന്യ മികവിലേക്കുയര്‍ന്ന കരോലിന സൈനയ്ക്ക് അവസരമൊന്നും നല്‍കാതെയാണ് ഗെയിം സ്വന്തമാക്കിയത്. 29 മിനിറ്റില്‍ കരോലിന ആദ്യ ഗെയിം സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ അതിശക്തമായി തിരിച്ചുവന്ന സൈന തുടക്കത്തില്‍ 5-3ന്റെയും പിന്നീട് 12-6ന്റെയും ലീഡ് സ്വന്തമാക്കിയെങ്കിലും ഉജ്ജ്വലഫോമിലേക്കുയര്‍ന്ന കരോലിന തുടര്‍ച്ചയായി 7 പോയിന്റുകള്‍ നേടി 12-13ന്റെ ലീഡ് നേടി. പിന്നീട് 17-16നും സൈന മുന്നിലെത്തിയെങ്കിലും കരോലിന ലീഡ് തിരിച്ചുപിടിച്ചു.
ഒടുവില്‍ 19-21ന് കരോലിന ഗെയിമും ലോക ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കി.ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഓള് ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും കരോലിന സൈനയെ പരാജയപ്പെടുത്തിയിരുന്നു.
സെമിയില്‍ ഇന്തൊനീഷ്യയുടെ ലിന്‍ഡാവെനി ഫനേട്രിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സൈന ഫൈനലില്‍ പ്രവേശിച്ചത്. ഇരു സെറ്റുകളിലും മികച്ച പ്രകടനം കാഴ്ചവച്ച സൈന എതിരാളിക്ക് ഒരു അവസരവും പോലും നല്‍കിയില്ല. ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി ഫൈനലിലെത്തുന്ന ആദ്യ താരമെന്ന ബഹുമതിയും സൈന ഇതോടെ സ്വന്തമാക്കി. എന്നാല്‍ ഫൈനലില്‍ സെമിയില്‍ പുറത്തെടുത്ത പ്രകടനം നടത്താന്‍ കഴിയാതിരുന്നതാണ് ഇന്ത്യന്‍ എയ്സിന് തിരിച്ചടിയായത്.
പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ ചൈനയുടെ ചെന്‍ ലോങ് സ്വര്‍ണ്ണം നേടി. ഫൈനലില്‍ മലേഷ്യയുടെ ലീ ചോങ് വെയിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് ചൈനീസ് താരം സ്വര്‍ണ്ണം നിലനിര്‍ത്തിയത്. ഒരു മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടുനിന്ന മത്സരത്തില്‍ 21-14, 21-17 എന്ന സ്കോറിനായിരുന്നു ചെന്‍ ലോങിന്റെ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: