ജക്കാര്‍ത്ത :കാണാതായ ഇന്തൊനീഷ്യന്‍ വിമാനം തകര്‍ന്നു വീണതായി സ്ഥിരീകരിച്ചു. പാപുവയിലെ ജയപുരയിലെ സെന്റാനി വിമാനത്താവളത്തില്‍ നിന്ന് ഒക്സിബില്ലിലേക്ക് പോയ ട്രിഗാന എയറിന്റെ എടിആര്‍ 42 എന്ന ടര്‍ബോപ്രോപ് വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പാപുവ ന്യൂഗിനിയയില്‍ കണ്ടെത്തി.
വിമാനത്തില്‍ 54 യാത്രക്കാരുണ്ടായിരുന്നു. ഒക്സിബില്ലിലേക്ക് പുറപ്പെട്ട വിമാനം ന്യൂഗിനിയയില്‍ എത്തിയതോടെ എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. മൂന്നുമണിയോടെ വിമാനം ഓക്സ്ബില്ലില് ഇറങ്ങേണ്ടിയിരുന്നതാണ്. നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റസ്ക്യൂ ഏജന്‍സിയുടെ നേതൃത്വത്തില്‍ വിമാനത്തിനായുള്ള തെരച്ചില്‍ (ബിഎഎസ്എആര്എന്എഎസ്) ആരംഭിച്ചിട്ടുണ്ട്.
ട്രിഗാന എയര്‍ലൈനിന്റെ വിമാനമാണ് കാണാതായത്. അഞ്ച് ജീവനക്കാരടക്കം 54 പേരാണ് ഇതില്‍ സഞ്ചരിച്ചിരുന്നത്. ഇതില്‍ 44 പേര് മുതിര്‍ന്നവരും ബാക്കി അഞ്ചുപേര്‍ കുട്ടികളുമാണ്. ഇവര്‍ എല്ലാവരും കൊല്ലപ്പെട്ടരിക്കാമെന്നാണ് സൂചന. മൃതദേഹങ്ങള്‍ കണ്ടെത്തുവാനുള്ള തെരച്ചില്‍ നടന്നുവരികയാണ്
കഴിഞ്ഞ ഡിസംബറില്‍ ഇന്തോനേഷ്യയിലെ സുരബയയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട എയര്‍ ഏഷ്യ വിമാനം തകര്‍ന്നുവീണ് 162 പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: