മുഹമ്മ:വാഗ്ദാനം ചെയ്ത ജോലിയോ ശമ്പളമോ ലഭിക്കാതെ വിദേശത്ത് നിന്നും മടങ്ങിവന്ന യുവാവ് ഏജന്‍സി കബളിപ്പിച്ചെന്നാരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്കി. തണ്ണീര്‍മുക്കം കണ്ണങ്കര പുത്തന്‍തറയില്‍ ബിജുവാണ് പരാതി നല്‍കിയത്.
ദുബൈയില്‍ ഫിറ്റര്‍ ജോലി വാഗ്ദാനം ചെയ്ത് മുഹമ്മ സ്വദേശി പില്‍സ് എന്ന ഷാം 80,000 രൂപ വാങ്ങിയെന്നും എന്നാല്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്സ്മാന് ജോലിയാണ് നല്‍കിയതെന്നും ബിജു പരാതിയില്‍ പറയുന്നു. 2014 ഏപ്രില്‍ 8ന് ദുബൈയിലേയ്ക്ക് കൊണ്ടുപോയത്. 2015 ഫെബ്രുവരി 2ന് തിരിച്ചുപോകുകയും ചെയ്തു. രാത്രിയോ പകലോ എന്നില്ലാതെ കഷ്ടപ്പെട്ടിട്ടും ശമ്പളമോ മറ്റാനുകൂല്യമോ ലഭിച്ചില്ല. പാസ്പോര്‍ട്ട് സ്പോണ്സര് തടഞ്ഞുവെച്ചിരുന്നതിനാല്‍ നാട്ടിലേയ്ക്ക് മടങ്ങാനും തടസ്സങ്ങളുണ്ടായി. പിന്നീട് ലേബര്‍ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെങ്കിലും ഏജന്‍സി ഭീഷണിപ്പെടുത്തുകയായിരുന്നു.
കെ. സി. വേണുഗോപാല്‍ എം പി ഉള്‍പ്പെടേയുള്ളവരുടെ ശ്രമഫലമായാണ് സുരക്ഷിതമായി നാട്ടിലെത്താന്‍ കഴിഞ്ഞതെന്നും ബിജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കൂടാതെ ജില്ലാ പോലീസ് സൂപ്രണ്ടിനും ചേര്‍ത്തല ഡി വൈഎസ്പിക്കും ബിജു പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: