കായംകുളം: പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂട്ടത്തോടുള്ള കൊഴിഞ്ഞുപോക്കും പ്രദേശത്ത് സംഘപരിവാര്‍ സംഘടനകള്‍ ശക്തിപ്രാപിക്കുന്നതിലും വിറളിപൂണ്ട് നടയ്ക്കാവില്‍ സിപിഎം-ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ കൊലവിളി നടത്തി പരസ്യമായി ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചു.
ആര്‍എസ്എസ്സില്‍ ചേക്കേറിയാല്‍ പകലിന്റെ വെളിച്ചത്തില്‍ തണ്ടെല്ല് വെട്ടി പാര്‍ട്ടി പതാക നാട്ടുമെന്നും പാര്‍ട്ടി വിടുന്നവര്‍ കുലംകുത്തികളാണന്നും തുടങ്ങിയ വാചകങ്ങളുമായി ഫളക്സ് ബോര്‍ഡുകള്‍ നടയ്ക്കാവിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്.
പാര്‍ട്ടിയിലെ നേതാക്കളില്‍ നിന്നുള്ള അവഗണനയില്‍ മനനൊന്തും ഫാസിസ്റ്റ് മേധാവിത്വത്തിലും പ്രതിഷേധിച്ച് നിരവധി കുടുംബങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും സമീപ കാലത്ത് സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ ചേര്‍ന്നിരുന്നു. ഇതില്‍ വിറളിപൂണ്ടാണ് പാര്‍ട്ടിനേതൃത്വം പോഷകസംഘടനയായ ഡിവൈഎഫ്ഐ പേരില്‍ പോസ്റ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: