കോഴിക്കോട്: ജീവിതം സംഘത്തിന് സമര്‍പ്പിക്കുകയും മറ്റുള്ളവരെ സംഘത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്ത മഹാപുരുഷനായിരുന്നു ആര്‍എസ്എസ് പ്രചാരകനായിരുന്ന കെ. പെരച്ചനെന്ന് ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി. നാരായണന് പറഞ്ഞു. ആര്‍എസ്എസ് കോഴിക്കോട് മഹാനഗരത്തിന്റെ ആഭിമുഖ്യത്തില്‍ ആഴ്ചവട്ടം വളയനാട് ഹിന്ദുസേവാസമിതി ഹാളില്‍ സംഘടിപ്പിച്ച പെരച്ചന് അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവര്‍ത്തന മേഖല വിപുലീകരിച്ചപ്പോഴും നാനാതുറയിലുള്ളവര്‍ക്കും പ്രിയപ്പെട്ടയാളായിരുന്നു പെരച്ചന്. വിദ്യാഭ്യാസ യോഗ്യതയോ മറ്റോ അല്ല ഒരുസംഘടനാ പ്രവര്‍ത്തകന്റെ കൈമുതലും കരുത്തുമെന്ന് പെരച്ചന് അനുഭവത്തിലൂടെ കാണിച്ചുതന്നു. അദ്ദേഹത്തിന്റെ ഹൃദയം മുഴുവന്‍ സ്നേഹവും എളിമയുമായിരുന്നു. അതുകൊണ്ടുതന്നെ നാനാതുറകളില്‍ നിന്ന് വിദ്യാസമ്പന്നരെയും പ്രമുഖ വ്യക്തിത്വങ്ങളെയും സംഘത്തിലേക്ക് ആകര്‍ഷിക്കാന്‍ അദ്ദേഹത്തിനായി. അനിതരസാധാരണമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്സംഘചാലക് ഡോ.സി.ആര്. മഹിപാല്‍ അദ്ധ്യക്ഷത വഹിച്ചു. സമ്പര്‍ക്ക പ്രമുഖ് എന്‍.പി. സോമന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: