ന്യൂദല്‍ഹി: മാഗിയുടെ ഉല്‍പ്പാദകരായ നെസ്ലെ ഇന്ത്യയ്ക്ക് എതിരെ കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഉപഭോക്തൃ കമ്മീഷണില്‍ പരാതി നല്കി.
മാഗി നൂഡില്‍സ് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയെന്നും വ്യാപാരത്തില്‍ ചതികാട്ടിയെന്നും അനീതിപരമായ പ്രവൃത്തികള്‍ കാണിച്ചുവെന്നും ഉപഭോക്തൃ മന്ത്രാലയം നല്കിയ പരാതിയില്‍ പറയുന്നു. ഇതുമൂലം ഉണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരമായി 640 കോടി രൂപ നെസ്ലെയില്നിന്ന് വാങ്ങി നല്‍കണമെന്നും പരാതിയില്‍ പറയുന്നു.
കേസില്‍ സെപ്തംബര്‍ 30ന് വാദം കേള്‍ക്കും.ഉപഭോക്താക്കള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പരാതി നല്‍കുന്നത് ഇതാദ്യ സംഭവമാണ്.
മാഗി നൂഡില്‍സില്‍ അമിത അളവില്‍ ഈയവും അജിനോ മോട്ടോയും ചേര്‍ന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് നെസ്ലേയുടെ ഒന്‍പതിനം നൂഡില്‍സുകള്‍ രാജ്യമൊട്ടാകെ വിലക്കിയിരുന്നു.ഇതിനെത്തുര്ടന്നാണ് നഷ്ടപരിഹാരം തേടി കേന്ദ്രസര്‍ക്കാര്‍ പരാതി നല്‍കിയത്.
കഴിഞ്ഞയാഴ്ച മുംബയ് ഹൈക്കോടതി വിലക്ക് നീക്കിയിരുന്നു. മൂന്ന് പ്രത്യേക ലാബുകളില്‍ പരിശോധനയ്ക്കും കോടതി ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: