എരുമേലി: മുക്കൂട്ടുതറ എംഇഎസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ അടിപിടിയുടെ മറവില്‍ എരുമേലി ടൗണില്‍ യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ്ഐക്കാര്‍ അഴിഞ്ഞാടി. ശനിയാഴ്ച രാത്രി 9മണിയോടെയായിരുന്നു സംഭവം. കോളേജിലെ അടിപിടി ചര്‍ച്ച ചെയ്യാനെന്ന പേരില്‍ വിളിച്ചുവരുത്തി യൂത്ത് കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ഡിവൈഎഫ്ഐക്കാര്‍ പറയുന്നത്. എന്നാല്‍ സംഘടിച്ചെത്തിയ ഡിവൈഎഫ്ഐക്കാര്‍ തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും യൂത്ത് കോണ്ഗ്രസ്സുകാര് പറയുന്നു.
കഴിഞ്ഞദിവസങ്ങളില്‍ എംഇഎസ് കോളേജില്‍ നടന്ന വിദ്യാര്‍ത്ഥികളുടെ സംഘര്‍ഷം തെരുവിലെ സംഘര്‍ഷത്തിന് വഴിയൊരുക്കുകയായിരുന്നു. കോളേജിലെ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ ഇരുസംഘങ്ങളും ചേരുകയും ഇതിനിടെ പ്രകോപനം ഉണ്ടാക്കി സംഘര്‍ഷത്തിലെത്തുകയായിരുന്നു. സംഭവമറിഞ്ഞ് എരുമേലി എസ്ഐയുടെ നേതൃത്വത്തില്‍ പോലീസെത്തിയെങ്കിലും സംഘര്‍ഷം രൂക്ഷമായി. ഡിവൈഎഫ്ഐ-യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ തിരഞ്ഞു പിടിച്ച് ഇരുകൂട്ടരും മര്‍ദ്ദിച്ചതോടെ പോലീസിനും തലവേദനയായി. സംഘര്‍ഷം തടയാനെത്തിയ എസ്ഐ അടക്കമുള്ള പോലീസുകാരെ കയ്യേറ്റം ചെയ്യാനാണ് ഇരുവിഭാഗവും ശ്രമിച്ചത്. സംഘര്‍ഷത്തിന് പഞ്ചായത്തിന് പുറത്തുനിന്നുമെത്തിയ ആളുകളാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്നും നാട്ടുകാരും പറയുന്നു.
എന്നാല്‍ കോളേജിലെ അക്രമസംഭവങ്ങള്‍ക്ക് പുറത്തുനിന്നും ചില രാഷ്ട്രീയ പാര്ട്ടിക്കാര് പിന്തുണ നല്‍കുന്നുവെന്നും പറയുന്നു.
അക്രമസംഭവത്തെ തുടര്‍ന്ന് ആറുപേരെ പോലീസ് അറസ്റ്റു ചെയ്തു. ഇരുവിഭാഗങ്ങളിലായി 6 പേരും ആശുപത്രിയില്‍ ചികിത്സതേടി. അക്രമം ഉണ്ടാകാനുള്ള സാധ്യതയുടെ അടിസ്ഥാനത്തില്‍ എരുമേലിയില്‍ കൂടുതല്‍ പോലീസിനെയും നിയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: